ഭൂമിക്ക് അപരന്, പ്രതലത്തില്‍ എല്ലായിടത്തും അഗ്നിപര്‍വത വിസ്ഫോടനം, കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍
ലണ്ടന്‍: ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇതുവരെ ജൂപിറ്ററിന്റെ ചന്ദ്രനിലാണ് ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ നക്ഷത്ര സമൂഹത്തിലെ ഏറ്റവും തീവ്രമായ അഗ്നിപര്‍വ വിസ്ഫോടനങ്ങള്‍ നടക്കുന്ന ഗ്രഹമായി പുതിയ ഭൂമി മാറിയിരിക്കുകയാണ്. ജൂപിറ്ററിനേക്കാള്‍ മുകളിലാണ് ഇതിന്റെ തീവ്രത.
സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ലാവകളാല്‍ നിറഞ്ഞ ഒരു ഗ്രഹം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് പല സ്ഥലത്തും അഗ്നിപര്‍വതങ്ങളും, വിസ്ഫോടനങ്ങളും നടക്കുന്നുണ്ട് എന്നതിന് തെളിവാണിത്. ഇതുവരെ അക്കാര്യത്തില്‍ തെലിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഈ ഗ്രഹത്തിന്റെ ഭ്രമണപഥം ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്. 90 പ്രകാശവര്‍ഷം അകലെയാണിത്. ദക്ഷിണ നക്ഷത്ര സമൂഹത്തിനപ്പുറത്താണിത്. ഭൂമിയേക്കാള്‍ ഈ ഗ്രഹത്തിന് വലിപ്പമുണ്ട്. ഒരുപാട് വലിപ്പമില്ലെങ്കില്‍ ഭൂമിയേക്കാള്‍ കുറച്ച് വലുതാണിത്. ഭൗമശാസ്ത്രപരമായി ഈ ഗ്രഹം സജീവമാണെങ്കില്‍ ഇതിനൊരു അന്തരീക്ഷമുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
എല്‍പി 791-18ഡി എന്നാണ് ഈ ഗ്രഹത്തിനെ തല്ക്കാലം നാസ വിശേഷിപ്പിക്കുന്നത്. ഇവിടെ നിരന്തരം അഗ്നിപര്‍വത വിസ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്. ജൂപിറ്ററിന്റെ ചന്ദ്രനില്‍ നടക്കുന്നതിന് സമാനമായ രീതിയിലാണ് ഇവിടെയും വിസ്ഫോടനങ്ങള്‍ നടക്കുന്നത്.
എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ഡാറ്റയില്‍ നിന്നാണ് ഈ വിദൂര ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. സ്പിറ്റ്സര്‍ ബഹിരാകാശ ടെലസ്കോപ്പും ഇതിന്റെ കണ്ടെത്തലിന് സഹായിച്ചിട്ടുണ്ട്. പിന്നീട് കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഈ ഗ്രഹത്തിന്റെ സാന്നിധ്യം നാസ സ്ഥിരീകരിച്ചു.
ഈ ഗ്രഹം പൂര്‍ണമായും അഗ്നിപര്‍വതങ്ങളാല്‍ മൂടി നില്‍ക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഗ്രഹത്തിലെ അഗ്നിപര്‍വത്തിലെ വിസ്ഫോടനവും, ലാവയുമെല്ലാം നേരിട്ട് നിരീക്ഷിക്കപ്പെട്ടിട്ടില്ല. ഗുരുത്വാകര്‍ഷണ ആശയവിനിമയം മറ്റ് രണ്ട് വന്‍ ഗ്രഹങ്ങളുമായി നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കാതെ വന്നത്.
ഈ ഗ്രഹം ഒരനക്കമില്ലാത്ത നിലയില്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അതായത് ഇതിന്റെ ഒരേ വശം തന്നെ അതിന്റെ നക്ഷത്രത്തെ അഭിമുഖീകരിച്ച് നില്‍ക്കുകയാണ്. പകല്‍ നേരത്ത് അത്യുഷ്ണമായിരിക്കും ഇവിടെ അനുഭവപ്പെടുക. അതുകൊണ്ട് ജലത്തിന് നിലനില്ക്കാന് സാധിക്കില്ല. ആ ചൂട് വെള്ളം ഉരുകി പോകാനാണ് സാധ്യത. ഇല്ലെങ്കില്‍ വറ്റിപ്പോകും.
അഗ്നിപര്‍വത പ്രവര്‍ത്തനം കാരണം ഇതിനൊരു അന്തരീക്ഷമുണ്ടായിരിക്കും. രാത്രി കാലങ്ങളില്‍ ഇവിടെ ജലം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ഭൂമിയേക്കാള്‍ ചെറിയ തോതില്‍ ചൂടേറിയതാണ് ഈ ഗ്രഹത്തിന്റെ പ്രതലത്തിലുള്ള താപനില.
ഹാബിറ്റബിള്‍ സോണ്‍ അഥവാ വാസയോഗ്യമായ മേഖലയടെ ഇന്നര്‍ എഡ്ജിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഗോള്‍ഡിലോക്സ് സോണ്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരുപാട് ചൂടും, ഒരുപാട് തണുപ്പും ഈ ഗ്രഹത്തില്‍ ഇല്ല. ജലാംശം ഇവിടെ കണ്ടേക്കാമെന്നാണ് വിലയിരുത്തല്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications