ഫ്‌ളിപ്ക്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ 13.. കിട്ടിയതോ! ഇവനൊരു ഭാഗ്യവാന്‍ തന്നെയെന്ന് സോഷ്യല്‍മീഡിയ
ഓണ്‍ ലൈന്‍ ഷോപ്പിംഗ് ആണ് മിക്ക ആളുകള്‍ക്കും ഇഷ്ടം. ഇഷ്ടത്തിനനുസരിച്ച് സാധനങ്ങള്‍ തിരഞ്ഞെടുക്കാനും പിന്നെ വിലയിലുള്ള കുറവ് ഒക്കെ തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനെ പ്രിയപ്പെട്ടതാക്കുന്നത്.എന്നാല്‍ പലപ്പോഴും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്താല്‍ അത് കയ്യില്‍ കിട്ടി തുറന്ന് നോക്ക് പറഞഅഞ സാധനം തന്നെയാണ് എത്തിയതെന്ന് ഉറപ്പാക്കുന്നതുവരെ ഒരു സമാധാനം ഉണ്ടാവില്ല.
കാരണം പലപ്പോഴും പറഞ്ഞ സാധാനം അല്ല കിട്ടാറുള്ളത്. ലാപ് ടോപ്പ് ഓര്‍ഡര്‍ ചെയ്താള്‍ക്ക് സോപ്പും പോണ്‍ ഓര്‍ഡര്‍ ചെയ്താള്‍ക്ക് ഇഷ്ടികയും ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ കണ്ടുകാണും.പിന്നെ അതിന് പിന്നാലെ പോകാനാവും നേരം. അങ്ങനെ കൊടുത്ത കാശും സമയവും പാഴായിപ്പോയവരുടെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടുകാണും..ഇനി പറയാന്‍ പോകുന്നതും സാധാനം മാറിയ കാര്യം തന്നെയാണ്. എന്നാല്‍ സാധാനം കിട്ട ള്‍ഭയങ്കര ഭാഗ്യവാന്‍ തന്നെ ആണെന്നാണ് സംഭവം അറിഞ്ഞവര്‍ പറയുന്നത്..അത് എന്താണെന്നോ

അശ്വിൻ ഹെഗ്‌ഡെ എന്ന ട്വിറ്റർ ഉപയോക്താവാണ് ആ വലിയ ഭാഗ്യം എന്താണെന്ന് പങ്കുവെച്ചത്. അശ്വിൻരെ ഫോളോവർ ആയ ഒരാൾ ഐഫോൺ 13 ഓർഡർ ചെയ്തതു എന്നാൽ പകരം ഏറ്റവും പുതിയ ഐഫോൺ 14 ലാണ് ഇയാൾക്ക് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.
തെളിവായി ഫ്ലിപ്കാര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ വിശദാംശങ്ങളും അശ്വിന്‍ ട്വിറ്ററിൽ പങ്കിട്ടുണ്ട്. ഐഫോണ്‍ 13 ന്റെ 128 ജിബി ആയിരുന്നു ഓർഡർ ചെയ്തത്. എന്നാൽ ഫ്ലിപ്കാര്‍ട്ടിന്റെ വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്ത് എത്തിച്ച ബോക്‌സില്‍ ഉള്ളത് ഐഫോണ്‍ 14 ആണ്.

ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന് ഇടെയാണ് ഉപയോക്താവ് ഈ ഉപകരണം ഓർഡർ ചെയ്തത്. സംഭവം ഹെഗ്‌ഡെ ഷെയർ ചെയ്തതു മുതൽ, ട്വിറ്ററിലെ നിരവധി ഉപയോക്താക്കൾ ഫ്ലിപ്കാർട്ടിനെ നിരന്തരം ട്രോളാൻ തുടങ്ങി.

ഹെഗ്‌ഡെയുടെ ട്വീറ്റ് 9K ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് ലഭിച്ചത്. ഒരു ഉപയോക്താവ് iPhone 13 Pro Max-ന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തു, "ഞാൻ ആമസോണിൽ നിന്ന് നോക്കിയ 105 സിംഗിൾ സിം ഓർഡർ ചെയ്തിട്ടും iPhone 13 pro max ലഭിച്ചു" എന്നാണ് ഇയാൾ പറഞ്ഞത് . ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ ഉപയോക്താവ് iPhone 14 തിരികെ നൽകണം എന്നും iPhone 13 എടുക്കണമെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. iPhone 13, iPhone 14 എന്നിവയിലെ സമാന ഡിസൈനുകൾക്ക് ആപ്പിളിനെ ആളുകൽ വിമർശിക്കുകയും ചെയ്തു.

നിരവധി ഐഫോൺ 13 ഓർഡറുകൾ റദ്ദാക്കിയതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. തങ്ങളുടെ ഓർഡറുകൾ റദ്ദ് ആക്കിയതിന് പിന്നാലെ നിരവധി ഉപയോക്താക്കൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ ഇ-കൊമേഴ്‌സ് ഭീമനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 70 ശതമാനം ഓർഡറുകളും വിജയകരമായി ഡെലിവർ ചെയ്‌തുവെന്നും അപാകതകൾ കാരണം ഓർഡറുകളുടെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്നും ഫ്ലിപ്പ്കാർട്ട് പിന്നീട് ഈ വിഷയത്തിൽ വിശദീകരണം നൽകി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications