കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരുവിന് പുതിയ മുഖം...ഇന്നു തുറക്കും, ഓണം കഴിഞ്ഞാല്‍ അടിമുടി മാറും
ഓണത്തിരക്കിനെ തുടര്‍ന്നാണ് ജോലി നിര്‍ത്തിവച്ച് മിഠായിത്തെരുവ് തുറക്കുന്നത്
കോഴിക്കോട്: കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായ മിഠായിത്തെരുവ് നവീകരിച്ച ശേഷം ഇന്ന് തുറക്കം. സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തിയായിട്ടില്ലെങ്കിലും ഓണം അടുത്തെത്തിയതിനാലാണ് തുറന്നു കൊടുക്കന്നത്. ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ ഓണവിപണിയെ ബാധിക്കുമെന്നതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് ജോലി നിര്‍ത്തിവച്ചിരിക്കുന്നത്. ഓണത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ് സപ്തംബര്‍ 10ന് ശേഷിക്കുന്ന നവീകരണ ജോലികള്‍ തുടങ്ങാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഓടയും കേബിള്‍ ചാനലുകളും ഫുട്പാത്തും പണിത് റോഡില്‍ ടൈലുകളും കരിങ്കല്ലുകളും പതിക്കുന്ന ജോലിയാണ് ഇപ്പോള്‍ ഏറക്കുറെ പൂര്‍ത്തിയായിരിക്കുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് മിഠായിത്തെരുവിന്റെ നവീകരണ ജോലികളുടെ ചുമതല. നിര്‍മാണ സാമഗ്രികള്‍ ഇവിടെ നിന്നും എടുത്തുമാറ്റി ഓണക്കച്ചവടം സുഗമമാക്കി കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന് ജംക്ഷന് മുതല്‍ എസ്കെ പൊറ്റക്കാട് പ്രതിമ വരെ 50 മീറ്റര്‍ ദൂരമാണ് നവീകരണം പൂര്‍ത്തിയാവുന്നത്. ആകെ എട്ടു പദ്ധതികളിലായിട്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്.

36.55 കോടി രൂപയാണ് മിഠായിത്തെരുവ് നവീകരണത്തിനായി ചെലവിടുന്നത്. വൈദ്യുതി വയറുകളെല്ലാം മാറ്റിയ ശേഷം റോഡിനു നടുവില്‍ താല്‍ക്കാലികമായി പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വൈദ്യുതി പാനലുകള്‍ സ്ഥാപിച്ചത് തികച്ചും അപ്രതീക്ഷിതമായി മാറ്റേണ്ടിവന്നത് പദ്ധതി നീളാന്‍ കാരണമാവുകയും ചെയ്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications