Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട'

ഇന്നത്തെ സിപിഎമ്മിന്റെ യുവ നേതാക്കളെ സംബന്ധിച്ച് കെആർ ഗൌരിയമ്മ തീക്ഷ്ണമായ ഒരു വിപ്ലവ ഓർമയാണ്. അവരുടെ യുവജന, വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്തെ തീപ്പൊരി ചിതറിക്കുന്ന മുതിർന്ന നേതാവ്. എന്നാൽ പിന്നീട് ഗൌരിയമ്മ സിപിമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു.

2006 ൽ ആദ്യമായി അരൂരിൽ ഗൌരിയമ്മയെ പരാജയപ്പെടുത്തിയതിന് ശേഷം എഎം ആരിഫ് നടത്തിയ പ്രതികരണങ്ങളിൽ, ആ ഉന്നത കമ്യൂണിസ്റ്റിനോടുള്ള എല്ലാ ബഹുമാനവും നിറഞ്ഞുനിന്നിരുന്നു. ഗൌരിയമ്മ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെടുന്പോൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിരുന്നു എംബി രാജേഷ്, ഓർമകൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്...

ഏറ്റവും ഉജ്വലമായ സ്ത്രീ ജീവിതം

ഏറ്റവും ഉജ്വലമായ സ്ത്രീ ജീവിതം

നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി അവസാനിച്ചു.സമര നിർഭരവും ത്യാഗ സമ്പന്നവും സംഘർഷഭരിതവും സംഭവബഹുലവുമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. നമ്മുടെ കാലത്തെ ഏറ്റവും ഉജ്വലമായ സ്ത്രീ ജീവിതവും.

ആദ്യ കാഴ്ച

ആദ്യ കാഴ്ച

ഗൗരിയമ്മയെ ആദ്യം കാണുന്നത് 1987 ൽ പ്രീ-ഡിഗ്രി വിദ്യാർത്ഥിയായിരിക്കേ.ആലത്തൂരിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായി ഗൗരിയമ്മ എത്തി. മന്ത്രി എന്ന നിലയിൽ ഔദ്യോഗിക പരിപാടികൾക്കെത്തിയ ഗൗരിയമ്മ എസ്എഫ്ഐ സമ്മേളനം നടക്കുന്നതറിഞ്ഞ് അങ്ങോട്ടു വന്നതാണ്. ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങളുമായാണ് ഞങ്ങൾ പ്രതിനിധികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഗൗരിയമ്മയെ സ്വീകരിച്ചത്.

വിപ്ലവ കേരളത്തിന്റെ വീരാംഗന

വിപ്ലവ കേരളത്തിന്റെ വീരാംഗന

വേദിയിൽ നിന്ന് ചന്ദ്രബാബുവാണെന്നാണ് ഓർമ്മ- ''വിപ്ലവ കേരളത്തിൻ്റെ വീരാംഗന സ: ഗൗരിയമ്മയെ " അഭിവാദ്യം ചെയ്യാൻ ക്ഷണിച്ചു. ഒട്ടും അതിശയോക്തിയില്ലാത്ത വിശേഷണം. ആ വീരാംഗനയെ നേരിട്ടു കണ്ട്, ആ വ്യക്തിത്വത്തിൻ്റെ പ്രഭാവലയത്തിൽ മതിമറന്നിരുന്നതിനാലാവണം പ്രസംഗമൊന്നും ശ്രദ്ധിച്ചതേയില്ല. (അന്ന് എംഎൽഎയായിരുന്ന സ: മേഴ്സിക്കുട്ടിയമ്മയും വേദിയിലുണ്ടായിരുന്നത് ഓർക്കുന്നു.)

ഹൃദയത്തിൽ സൂക്ഷിച്ച ആദരവ്

ഹൃദയത്തിൽ സൂക്ഷിച്ച ആദരവ്

ഞങ്ങളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതൃതലങ്ങളിലേക്ക് എത്തുമ്പോഴേക്ക് ഗൗരിയമ്മ വഴിമാറി സഞ്ചരിച്ചിരുന്നു.അതു കൊണ്ട് അടുത്തു പരിചയപ്പെടാൻ ഒരിക്കലും അവസരമുണ്ടായില്ല. വായിച്ചും കേട്ടു മറിഞ്ഞ ഗൗരിയമ്മയോടുള്ള ആദരവ് അന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ഗൗരിയമ്മയുടെ പ്രവചനാതീതമായ സ്വഭാവത്തിൻ്റെ സവിശേഷതകളെക്കുറിച്ച് ധാരാളം കേട്ടിരുന്നു. നിശ്ചയദാർഡ്യം, ഇഛാശക്തി, മുൻ കോപം, ഇതിനെല്ലാമിടയിലും വഴിഞ്ഞൊഴുകുന്ന സ്നേഹവും വാത്സല്യവും.

ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ

ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ

അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പു പ്രചരണത്തിനിടയിലാണ് ആദ്യമായി ഗൗരിയമ്മയെ നേരിട്ടു പരിചയപ്പെടുന്നത്. ഒരു പൊതുയോഗവേദിയിൽ വെച്ച്.ഞാൻ സ്വയം പരിചയപ്പെടുത്തി.അരികിലേക്ക് വിളിച്ച് കയ്യിൽ പിടിച്ച് കുടുംബത്തേക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ അന്വേഷിച്ചു. തുടങ്ങാറായപ്പോൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു "നീ ആദ്യം പ്രസംഗിച്ചോ .എനിക്ക് അധികം പറയാനൊന്നും വയ്യ."

വീണ്ടും വിപ്ലവ കേരളത്തിന്റെ വീരാംഗന

വീണ്ടും വിപ്ലവ കേരളത്തിന്റെ വീരാംഗന

ആ വേദിയിൽ ഞാൻ തുടങ്ങിയത് "വിപ്ലവ കേരളത്തിൻ്റെ വീരാംഗന "എന്ന് ഗൗരിയമ്മയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു.
മക്കളില്ലാത്ത ഗൗരിയമ്മ ഒരിക്കൽ പറഞ്ഞത് പോലീസിൻ്റെ ലാത്തികൾക്ക് സന്താനോൽപ്പാദനശേഷിയുണ്ടായിരുന്നെങ്കിൽ എത്രയോ കുഞ്ഞുങ്ങൾക്ക് താൻ ജൻമംകൊടുത്തേനെ എന്നായിരുന്നു. അത്ര കൊടിയ മർദ്ദനങ്ങളേറ്റുവാങ്ങിയ, വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട.
ലാൽസലാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+