Get Updates
Get notified of breaking news, exclusive insights, and must-see stories!

സിം കാർഡിൽ പണി വരുന്നു; ചിപ്പുകളിൽ ചൈനീസ് സാന്നിധ്യം കണ്ടെത്തി, ഒറ്റയടിക്ക് മാറ്റുന്നത് പരിഗണനയിൽ?

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന പഴയ സിം കാർഡുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസി നടത്തിയ അന്വേഷണത്തിൽ, ഈ സിം കാർഡുകളിലെ ചില ചിപ്‌സെറ്റുകൾ ചൈനയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഒറ്റയടിക്ക് ഇവ മാറ്റിസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.

ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്ററും ആഭ്യന്തര മന്ത്രാലയവും നടത്തിയ അന്വേഷണം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യമായ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാത്രമല്ല ഇത് നിലവിൽ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പഴയ സിം കാർഡുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കൂടി നയിക്കുന്ന കണ്ടെത്തലാണ്.

simcardsindia

വിഷയവുമായി ബന്ധപ്പെട്ട് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ എന്നിവയുൾപ്പെടെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ എക്‌സിക്യൂട്ടീവുകളും ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ പ്രതിനിധികളുമായി നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ (എൻസിഎസ്‌സി) കൂടിക്കാഴ്‌ചകൾ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത്, ഹുവാവേ, ഇസഡ് ടിഇ തുടങ്ങിയ ചൈനീസ് ഉപകരണ നിർമ്മാതാക്കൾക്ക് സർക്കാർ നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല രാജ്യത്തെ നിയമമനുസരിച്ച് ടെലികോം ഉപകരണങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനോ വിൽക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് നിർബന്ധിത പരിശോധനയ്ക്കും സർട്ടിഫിക്കേഷനും വിധേയമാവണം.

രാജ്യത്ത് നൂറ് കോടിയിലധികം ടെലികോം സേവന ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ വളരെ ചുരുക്കം സിം കാർഡുകളിൽ മാത്രമാണ് ചൈനീസ് സാന്നിധ്യം കണ്ടെത്തിയത്. എങ്കിലും ഇത് ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണെന്നാണ് അധികൃതർ പറയുന്നത്. ഉപഭോക്താവിന്റെ വിവരങ്ങൾ ഉൾപ്പെടെ ഇതിൽ സൂക്ഷിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്.

ചൈനീസ് സാന്നിധ്യം എങ്ങനെ?

ടെലികോം ഓപ്പറേറ്റർമാർ സാധാരണയായി സിം കാർഡ് സംഭരണം വിശ്വസനീയ വിതരണക്കാരായി സാക്ഷ്യപ്പെടുത്തിയ വെണ്ടർമാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ വെണ്ടർമാർ വിയറ്റ്നാം, തായ്‌വാൻ പോലുള്ള അംഗീകൃത സ്ഥലങ്ങളിൽ നിന്ന് ചിപ്പുകൾ വാങ്ങി അസംബിൾ ചെയ്‌താണ്‌ ഇവർക്ക് എത്തിച്ചു നൽകുന്നത്. ചില വിൽപ്പനക്കാർ അവരുടെ വിശ്വസനീയമായ സോഴ്‌സ് സർട്ടിഫിക്കേഷൻ ദുരുപയോഗം ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിശ്വസനീയമായ വിതരണക്കാരിൽ നിന്നാണ് തങ്ങളുടെ സിം കാർഡ് ചിപ്പുകൾ വാങ്ങിയതെന്ന് അവർ അവകാശപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൈനീസ് ബന്ധം വെളിപ്പെടുകയായിരുന്നു. അതേസമയം, ഇത്രയധികം സിം കാർഡുകൾ ഒരുമിച്ച് മാറ്റുന്നതിന്റെ സാങ്കേതിക പ്രശ്‌നം ഉൾപ്പെടെ സർക്കാർ പഠിക്കുന്നുണ്ട്. നിലവിൽ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ സർക്കാർ നൽകിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+