Get Updates
Get notified of breaking news, exclusive insights, and must-see stories!

തലച്ചോറില്‍ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ്, മസ്‌കിന്റെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, എന്താണ് ടെലപതി?

കാലിഫോര്‍ണിയ: മനുഷ്യന്റെ തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. തലച്ചോറില്‍ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണമാണ് ഇംപ്ലാന്റ്. ഇതാണ് മനുഷ്യരില്‍ ാദ്യമായി ഉപയോഗിച്ചിരിക്കുന്നത്.

മനുഷ്യ മസ്തിഷ്‌കത്തെ കംപ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിച്ച കൊണ്ടുള്ള ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന ആശയത്തിലൂന്നിനാണ് ന്യൂറലിങ്ക് പ്രവര്‍ത്തിക്കുന്നത്. ഒരുനാണയത്തിന്റെ വലിപ്പമുള്ള ചിപ്പ് റോബോട്ടിന്റെ ഹായത്തോടെ തലയോട്ടിയില്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഇത് ന്യൂറ ലിങ്കിനും അതുപോലെ മസ്‌കിന്റെ മൂല്യം ഉയരാന്‍ സഹായിക്കും.

elon-musk

അതേസമയം ഒരു നാണയത്തിന്റെ വലിപ്പമാണ് ഈ ചിപ്പിനുള്ളത്. ഇതില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ലോമയ വയറുകളുണ്ടാവും. ബാഹ്യ ഉപകരണങ്ങളെ ആവശ്യാനുസരം നിയന്ത്രിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂറലിങ്ക്. അതേസമയം ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ച് വരികയാണ്. മറ്റ് പ്രശ്‌നങ്ങളൊന്നമില്ല.

പ്രാഥമിക ടെസ്റ്റുകളില്‍ നിന്ന് ചീപ്പ് പ്രവര്‍ത്തിച്ച് തുടങ്ങിയതായിട്ടാണ് ന്യൂറലിങ്ക് പറയുന്നു. യുഎസ്സ് അധികൃതര്‍ മസ്‌കിന്റെ ബ്രെയിന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പിന് യുഎസ് അനുമതി നല്‍കിയിരുന്നു. നേരത്തെ അമേരിക്കന്‍ ഫുഡ ആന്‍ഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷനും ഒരു വര്ഷത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് അറയിച്ചിരുന്നു.

അതേസമയം ന്യൂറോലിങ്കിന്റെ ആദ്യത്തെ ഉല്‍പ്പന്നത്തെ ടെലിപതിയെന്നാണ് വിളിക്കുകയെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. മസ്തിഷ്‌കത്തിന് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇവ ഗുണം ചെയ്യും. കാരണം ശരീരത്തിന്റെ തളര്‍ച്ച മൂലം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് തലച്ചോറിന്റെ നിര്‍ദേശം സ്വീകരിക്കുന്ന ഉപകരണത്തിലൂടെ അത് സാധിക്കും.

ഇതുവഴി പക്ഷാഘാതം, അന്ധത അടക്കമുള്ള ഗുരുതരമായ അവസ്ഥകളെ നേരിടാന്‍ ബ്രെയിന്‍ ചിപ്പിന് സാധിക്കും. നിങ്ങളുടെ ചിന്തയിലൂടെ ഫോണോ കമ്പ്യൂട്ടറോ നിയന്ത്രിക്കാനുമാകും. കാലിന്റെ ചലനം നഷ്ടപ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ബ്രെയിന്‍ ഇംപ്ലാന്റ് ലഭിക്കുക.

കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനില്‍ ന്യറലിങ്ക ഇംപ്ലാന്റ് നടത്തിയത്. തലച്ചോറില്‍ നിന്നുള്ള തരംഗങ്ങള്‍ പ്രാരംഭ ഫലമായി ലഭിക്കുന്നുണ്ടെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. മസ്‌കാണ് ന്യൂറോടെക്‌നോളജി കമ്പനിയുടെ സ്ഥാപകരില്‍ ഓള്‍. മസ്തിഷ്‌കവും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ബ്രെയിന്‍ ചിപ്പിലൂടെ ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തളര്‍ന്ന് പോയത് കൊണ്ട് എല്ലാം ഇല്ലാതാവില്ലെന്നും, അത്തരം ആളുകള്‍ സൂപ്പര്‍ ചാര്‍ജ് നല്‍കുക. പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുക എന്നിവയാണ് ചിപ്പിലൂടെ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+