മഴയൊക്കെയല്ലേ ഒന്ന് മൂന്നാറിലേക്ക് വിട്ടാലോ? കൂട്ടിന് കുമളിയും തേക്കടിയും കൂടി കറങ്ങാം, ഒരു പൊളി ട്രിപ്പ്
ഈ മൺസൂൺ കാലത്ത് ഒരു യാത്ര പോവാൻ ആഗ്രഹിച്ചിരിക്കുന്ന ആളുകളായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. വേനലിന്റെ ചൂടൊക്കെ ഒഴിഞ്ഞ് മഴയുടെ വരവോടെ ടൂറിസം കേന്ദ്രങ്ങൾ ഒക്കെ സജീവമായി കഴിഞ്ഞു. മഴയായാലും വേനലായാലും ഒരുപോലെ ടൂറിസ്‌റ്റുകൾ എത്തുന്ന ഇടങ്ങളിൽ ഒന്നായ മൂന്നാറും മൺസൂൺ കാലത്ത് ഒന്ന് കൂടി സജീവമാകാറുണ്ട്. പകൽ സമയത്ത് പോലും ഇരുട്ട് മൂടുന്ന അന്തരീക്ഷമാണ് മഴക്കാലത്തെ മൂന്നാറിന്റെ കാഴ്‌ച.
അത് ആസ്വദിക്കാനും തേയില തോട്ടങ്ങളുടെ പരന്നുകിടക്കുന്ന കാഴ്‌ചകൾ കാണാനും മാത്രമായി മൂന്നാറിൽ എത്തുന്നതിൽ ശരിക്കും ഒരു ത്രിൽ ഇല്ല. അതുകൊണ്ട് തന്നെ മൂന്നാറിനെ കൂടി ചേർത്ത് എന്നാൽ അധികമാരും പോവാത്ത ചില ഇടങ്ങളിലേക്ക് കൂടി ഈ മൺസൂൺ ട്രിപ്പ് പ്ലാൻ ചെയ്‌താൽ അത് പൊളി വൈബ് ആയിരിക്കും എന്നുറപ്പാണ്.

പ്രഥമലക്ഷ്യം മൂന്നാർ
കേരളത്തിലെ ഏറ്റവും മനോഹരമായ ഹിൽ സ്‌റ്റേഷൻ എന്ന വിശേഷണമുള്ള മൂന്നാറിൽ ദിനംപ്രതി ധാരാളം സഞ്ചാരികളാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇടുക്കി തൊട്ടുള്ള ഏതൊരു യാത്രയ്ക്കും മൂന്നാർ പിടിക്കാതെ പോയാൽ മനസിന് ചെറിയൊരു വേദന അനുഭവപ്പെടും, മൂന്നാറിന്റെ കാറ്റും തണുപ്പുമൊക്കെ അറിയാൻ ആരും കൊതിച്ചുപോവും. അതുകൊണ്ട് കുമളിയും തേക്കടിയും കയറും മുൻപ് ഒരു മൂന്നാർ വിസിറ്റ് നല്ലതാണ്.
മൂന്നാർ ടൗണിൽ നിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയാണ് സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രങ്ങളിൽ ഒന്ന്. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിലെ കാഴ്‌ചകാൾ പെട്ടെന്നൊന്നും കണ്ട് തീർക്കാൻ കഴിയില്ല. കൂടെ കുണ്ടള ഡാമും ഉണ്ട് അതും വിട്ടുപോവാതെ നോക്കണം.
കൂടാതെ ടോപ്പ് സ്‌റ്റേഷൻ, ചിന്നക്കനാൽ, ആനയിറങ്കൽ മേഖലകൾ എന്നിങ്ങനെ ഒട്ടേറെ ഇടങ്ങളുണ്ട് മുന്നാറിൽ കണ്ടു തീർക്കാൻ. പക്ഷേ കുമളി-തേക്കടിയാണ് നമ്മുടെ ലക്ഷ്യമെന്ന് മറക്കരുത്. എങ്കിലും മൂന്നാർ കാഴ്‌ചകളിൽ മേൽപറഞ്ഞവ പരമാവധി വിട്ടുകളയാതെ നോക്കണം. ഇത് കൂടാതെയും ഒട്ടേറെ ഇടങ്ങൾ മുന്നാറിലുണ്ടെന്നതും മറക്കരുത്.
തേക്കടിയുടെ വന്യ ഭംഗിയിലേക്ക്
ഇടുക്കിയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കായൽ കാഴ്‌ചകൾക്ക് സമാനമായ ഒരു അനുഭവം നമുക്ക് തേക്കടി പ്രദാനം ചെയ്യുന്നു. എന്നാൽ മറുകരയിൽ വന്യമൃഗങ്ങളുടെ നീണ്ട നിരയാണ് ഉണ്ടാവുക എന്ന് മാത്രം. ബോട്ട് യാത്രയ്ക്കും വന്യജീവികളെ അടുത്ത് നിന്ന് കാണാനുള്ള സാധ്യതയും തേക്കടിയെ പലരുടെയും ഇഷ്‌ട കേന്ദ്രമാക്കി മാറ്റുന്നു.
കേരള-തമിഴ്‌നാട് അതിർത്തിയിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാസങ്കേതമായ പെരിയാറിന്റെ ആസ്ഥാനമെന്നാണ് ഇവിടുത്തെ വിശേഷിപ്പിക്കുന്നത്. തേക്കടിയിൽ എണ്ണിയാൽ തീരാത്ത അത്രയും കാഴ്‌ചകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. എങ്കിലും ബോട്ടിംഗ്, ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവ പോലെയുള്ള വിനോദങ്ങൾ ഉറപ്പായും പരീക്ഷിക്കാൻ ശ്രമിക്കണം.
കുമളി എന്ന മനോഹര പട്ടണം
ഇടുക്കിയിലെ മലയോര തോട്ട പട്ടണങ്ങളിൽ ഏറ്റവും ഭംഗിയേറിയ ഇടമാണ് കുമളിയെന്ന് വേണമെങ്കിൽ പറയാം. 2,890 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടമാണ് കുമളി. ട്രെക്കിംഗ്, ഹൈക്കിംഗ്, പ്രകൃതി ഒരുക്കിയ പാതകൾ, കുമളിയിലെ തോട്ടം സന്ദർശനങ്ങൾ എന്നിങ്ങനെ ഇവിടം ആസ്വദിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. തേക്കടിയിൽ എത്തുന്നവർക്ക് താങ്ങാൻ മോശമല്ലാത്ത സൗകര്യങ്ങളോട് കൂടിയ ഒട്ടേറെ ഇടങ്ങൾ കുമളിയിലുണ്ട്.
തേക്കടിയുടെ വന്യതയിൽ നിന്ന് മാറി കുമളിയിൽ എത്തുമ്പോൾ ഒരു തിരക്കേറിയ പട്ടണത്തിന്റെ രൂപഭാവങ്ങൾ നമുക്ക് കാണാൻ കഴിയും. സുഗന്ധവ്യഞ്ജനങ്ങളും തേയിലത്തോട്ടങ്ങളും തിരക്കേറിയ വ്യാപാര പ്രവർത്തനങ്ങളും കുമളിയെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര വാണിജ്യ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. മൂന്നാർ യാത്രയിൽ അധികം പർച്ചേസ് നടത്തിയില്ലെങ്കിൽ സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെടെ ഇവിടെ നിന്ന് ഫ്രഷായി വാങ്ങിക്കാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications