എന്താണ് പ്രതീക്ഷാ പദ്ധതി, വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുമോ? അറിയേണ്ടതെല്ലാം
നമുക്ക് ചുറ്റും മാനസിക വെല്ലുവിളി നേരിടുന്ന നിരവധിയായിട്ടുള്ള ആളുകള്‍ ഉണ്ട്. അവരെ പലപ്പോഴും സമൂഹം ഒറ്റപ്പെടുത്തുന്ന രീതിയിലാണ് നോക്കി കാണുന്നത്. ഇത്തരം ആളുകളുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് നിരവധിയായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ബുദ്ധിവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് നിലവില്‍ രണ്ട് സ്ഥാപനങ്ങള്‍ ആണ് ഉള്ളത്.
പുരുഷന്മാര്ക്കായി മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്, സ്ത്രീകള്‍ക്കായി തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഭവന് എന്നിവയാണ് അവ. ആറ് ആശാഭവനുകള്‍ (തിരുവനന്തപുരം-2, എറണാകുളം-1, തൃശൂര്‍-1, കോഴിക്കോട്-2) എന്നിവയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ നിലവില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം അന്തേവാസികള്‍ ആണ് താമസിക്കുന്നത്.

ഈ സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ആണ് പ്രതീക്ഷാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പരിചയസമ്പന്നരുമായ എന്‍ജിഒകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയാണ് 'പ്രതീക്ഷ'. പ്രസ്തുത പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് നിശ്ചിത അനുവദിക്കുന്നതാണ്.
നിലവിലുള്ള എന്‍ജിഒ ഹോമുകളില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രങ്ങളായും മാനസികമായി സുഖം പ്രാപിച്ചവരുടെ പുനരധിവാസ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിശ്വസനീയമായ എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്കി വരികയാണ് പ്രതീക്ഷ പദ്ധതിയിലൂടെ.
ഇത് പ്രകാരം ആര്‍ക്കൊക്കെയാണ് സഹായം ലഭിക്കുക എന്ന് പരിശോധിക്കാം
വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം അംഗീകൃത ലൈസന്‍സ് ഉള്ള വിശ്വസനീയമായ എന്‍ജിഒകള്‍, കുറഞ്ഞത് 3 വര്‍ഷമെങ്കിലും സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ നടത്തി പരിചയമുള്ള ഒരു എന്‍ജിഒ. നല്ല സാമ്പത്തിക പശ്ചാത്തലം ഉള്ള എന്‍ജിഒ എന്നിവക്കാണ് സഹായം ലഭിക്കുക. എന്‍ജിഒയുടെ മാനേജിംഗ് കമ്മിറ്റി / ഭാരവാഹികള്‍ക്ക് നല്ല പശ്ചാത്തലവും സാമൂഹിക പദവിയും ഉണ്ടായിരിക്കണം.
ഫണ്ടിന് അപേക്ഷിക്കുന്ന എന്‍ജിഒയ്ക്ക് സ്വന്തമായി ഭൂമി, കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. സ്വതന്ത്രമായ സഞ്ചാരം, വിനോദം, വിവിധ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍, തൊഴിലധിഷ്ഠിത, വിവിധ ചികിത്സകള്‍ എന്നിവയ്ക്ക് മതിയായ ഇടം ഉണ്ടായിരിക്കണം. ഭിന്നശേഷി സൗഹൃദമായിരിക്കണം കെട്ടിടം. തടവുകാരെയും സ്ത്രീകളെയും വേര്‍തിരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം.
ഓരോ വീട്ടിലും പോഷകാഹാര വിദഗ്ദ്ധന് തയ്യാറാക്കിയ ഡയറ്റ് സ്കെയിലും മെനു ചാര്‍ട്ടും ഉണ്ടായിരിക്കും. പോഷകാഹാര വിദഗ്ധന്‍ തയ്യാറാക്കിയ പട്ടികയുടെ നിരക്കില്‍ കുറവല്ലാത്ത എല്ലാ പോഷക ഭക്ഷണങ്ങളും നല്‍കുന്നുണ്ടെന്ന് പ്രസ്തുത കേന്ദ്രങ്ങള്‍ ഉറപ്പാക്കണം. സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരമുള്ള എന്‍ജിഒകള്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അധിക ഫണ്ട് അനുവദിക്കുന്നതാണ്.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
50:50 എന്ന അനുപാതത്തിലായിരിക്കും സ്ഥാപനത്തിന് ഫണ്ട് അനുവദിക്കുക. മുന്‍കൂറായി അനുവദിച്ച 50% തുകയും ഈ തുകയുടെ 80% വിനിയോഗിച്ചതിന് ശേഷം അനുവദിച്ച ബാക്കി തുകയും ആണ് അനുവദിക്കുന്നത്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കണം. ഒരാള്‍ക്ക് ഭക്ഷണത്തിന് 30000, മരുന്നിന് 7200, വസ്ത്രത്തിന് 1500, വ്യക്തി ശുചിത്വത്തിന് 1000 എന്നിങ്ങനെ പ്രതിവര്‍ഷം 39700 രൂപയാണ് അനുവദിക്കുക
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications