ബ്രസീലുകാർ ഹാപ്പിയാണ്: ഓസ്കർ വേദിയില്‍ ചരിത്രം സൃഷ്ടിച്ച് ആം സ്റ്റിൽ ഹിയർ: ആദ്യ പുരസ്കാര നേട്ടം
ബ്രസീലുകാർ ഹാപ്പിയാണ്. ഇതാദ്യമായി ഓസ്കർ നാട്ടിലെത്തിയിരിക്കുന്നു. നാട്ടിലെ തീയേറ്ററുകളിൽ വലിയ വിജയം നേടിയ I'm Still Here മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ സ്വന്തമാക്കിയിരിക്കുന്നു. പ്രിയനടി ഫെർണാണ്ട ടോറസിന് ഓസ്കർ കിട്ടിയില്ലെങ്കിലും ആ പോട്ടെ എന്ന് അവർ സമാധാനിക്കുന്നു. ചരിത്രം പറഞ്ഞ് ആം സ്റ്റിൽ ഹിയർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
1964ൽ ബ്രസീലിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ നാടുവിട്ട പാർലമെന്റ് അംഗമായിരുന്നു റൂബെൻസ് പൈവ. 70ലാണ് ബ്രസീലിലേക്ക് പൈവ തിരിച്ചെത്തിയത്. സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും പൈവ തീർത്തും രാഷ്ട്രീയലോകത്ത് നിന്നും സഹപ്രവർത്തകരിൽ നിന്നും മാറിനിന്നിരുന്നില്ല. എന്തായായാലും തിരിച്ചെത്തി ഒരു കൊല്ലം കഴിഞ്ഞതേ ഉള്ളൂ. പട്ടാളപൊലീസെത്തി റൂബെൻസിനെ പിടിച്ചു കൊണ്ടുപോയി. 1971ലായിരുന്നു സംഭവം.

ഭർത്താവിന് എന്ത് സംഭവിച്ചു എന്നറിയാൻ തുനിഞ്ഞിറങ്ങിയ യൂനിസിനും തടവ് അനുഭവിക്കേണ്ടി വന്നു. പന്ത്രണ്ട് ദിവസത്തെ ജയിൽ ശിക്ഷക്കും പീഡനത്തിനും ശേഷം പുറത്തിറങ്ങിയ യൂനിസ് പിന്നെയും ഭർത്താവിന്റെ വിവരങ്ങളറിയാൻ പോരാടി. വർഷങ്ങൾക്കിപ്പുറം 1996ലാണ് റൂബെൻസിന്റെ മരണസർട്ടിഫിക്കറ്റ് യൂനിസിന് കിട്ടുന്നത്.
റൂബെൻസിന് എന്ത് പറ്റിയെന്ന് അറിയാനുള്ള അന്വേഷണത്തിനിടെ യൂനിസ് വളർത്തി വലുതാക്കിയത് അഞ്ച് മക്കളെ. നാൽപത്തി എട്ടാം വയസ്സിൽ നിയമബിരുദമെടുത്ത യൂനിസ് മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയുമായി. ബ്രസീൽ സർക്കാരിനും ലോകബാങ്കിനും വേണ്ടിയെല്ലാം യൂനിസ് വാദിച്ചു. 2018ൽ 89ആം വയസ്സിലാണ് യൂനിസ് മരിച്ചത്. യൂനിസിന്റെ ഈ പോരാട്ടമാണ് ഐ ആം സ്റ്റിൽ ഹിയർ പറയുന്നത്. അതിന് പ്രേരകമായത് റൂബെൻസിന്റേയും യൂനിസിന്റെയും മകൻ മാർസെലോ 2015ൽ എഴുതിയ പുസ്തകവും.
വർഷങ്ങളെടുത്തു സിനിമ പൂർത്തിയാക്കാൻ. വസ്തുതകളോട് നീതി പുലർത്തുന്ന സിനിമ നന്നായിട്ടെടുക്കാൻ മാത്രമായിരുന്നില്ല അത്രയും സമയം വേണ്ടിവന്നത്. ചരിത്രം നന്നായി പറയാനെടുത്ത ശ്രദ്ധയും ജാഗ്രതയും മാത്രമായിരുന്നില്ല ആ കാലതാമസത്തിന് കാരണം. അന്ന് ബ്രസീൽ ഭരിച്ചിരുന്ന ബോൽസൊണാറോയുടെ നയങ്ങളും തടസ്സമായിരുന്നു. എല്ലാവരേയും ഉൾപെടുത്തിയുള്ള ജനാധിപത്യരീതി ബോൽസൊണാറോക്ക് അറിയില്ലായിരുന്നു. സ്വാഭാവികമായും ഏകാധിപത്യ ഭരണകാലത്തെ അടിച്ചമർത്തൽ പ്രമേയമായ ചിത്രം പിടിക്കില്ല.
സിനിമ പുറത്തിരങ്ങിയപ്പോഴും തീവ്രവലതുപക്ഷനിലപാടുള്ള സംഘടനകൾ ബോയ്കോട്ട് ആഹ്വാനം നൽകിയിരുന്നു. പക്ഷേ കാര്യമുണ്ടായില്ല. ബോൽസൊണാറോയെ തള്ളിക്കളഞ്ഞ് ലുല ഡിസിൽവയെ തെരഞ്ഞെടുത്ത് ഏകാധിപത്യത്തോട് ബൈ പറഞ്ഞവരായിരുന്നു ബ്രസീലിലെ ഭൂരിപക്ഷം. തെരഞ്ഞെടുപ്പിൽ ലുല ഡിസിൽവ ജയിച്ചപ്പോൾ ബോൽസൊണാറോ തോൽവി സമ്മതിക്കാതിരുന്നതും പിന്നാലെ അനുയായികൾ അക്രമം അഴിച്ചുവിട്ടതും കുറേ നാളുകൾക്കിപ്പുറം അട്ടിമറിക്ക് ബോൽസൊണാറോ ശ്രമിച്ചെന്ന് സുപ്രീംകോടതി വിധിച്ചതുമെല്ലാം അവരുടെ മനസ്സിലുണ്ടായിരുന്നു. അതിന്റെ മുറിപ്പാടുകളും. സിനിമ അവർ ഏറ്റെടുത്തു. വൻവിജയമായി.
ഓരോ ബ്രസീലുകാരനും ഇതിൽ ഇത്തിരി ഞാനില്ലേ എന്ന് തോന്നിപ്പിച്ച സിനിമയിലൂടെ ഓസ്കർ ആദ്യമായി ബ്രസീലിൽ എത്തിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ വാർട്ടർ സാലെസ് പറഞ്ഞു. എന്തുകൊണ്ട് എന്ന് അറിയാമെന്നും. ജനാധിപത്യം ലോകത്ത് വളരെ ദുർബലമായി കൊണ്ടിരിക്കുന്നു. അതുണ്ടാക്കുന്ന ഭയപ്പാട് എല്ലാവർക്കും മനസ്സിലാകും.....അതെ...അതുകൊണ്ടാണ് ഏകാധിപത്യത്തിന് എതിരെയുള്ള ഉറച്ച ശബ്ദം ഇപ്പോൾ ഓസ്കർ തിളക്കത്തോടെ കൂടുതൽ അലയടിക്കുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications