കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടന്റെ വീടിനു നേരെ കല്ലേറ്

  • By Staff
Google Oneindia Malayalam News

നിലമ്പൂര്‍: ലീഗ് പ്രവര്‍ത്തകര്‍ റാലി നടത്തുന്നതിനിടെ ഉണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കല്ലേറും ലാത്തിച്ചാര്‍ജ്ജും നടന്നു. ആര്യാടന്‍ മുഹമ്മദ് എംഎല്‍എയുടെ വീടിനു നേരെയും ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേററു. നവമ്പര്‍ 13 ചൊവാഴ്ചയാണ് സംഘര്‍ഷമുണ്ടായത്.

പീവീസ് സ്കൂളിലെ തൊഴില്‍പ്രശ്നമാണ് സംഘര്‍ഷത്തിന് കാരണം. സ്കൂളിലെ തൊഴില്‍പ്രശ്നത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടെടുത്തതാണ് മുസ്ലിം ലീഗിന്റെ എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്. മുസ്ലിംലീഗ് മാനേജ്മെന്റ് പക്ഷത്താണ്.

ചന്തക്കുന്നില്‍ നിന്നാരംഭിച്ച ലീഗ് റാലി ആര്യാടന്റെ വീടിനടുത്തെത്തിയപ്പോള്‍ അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ആര്യാടന്റെ വീട്ടുവളപ്പില്‍ നിന്നാണ് തങ്ങള്‍ക്ക് നേരെ ആദ്യം കല്ലേറുണ്ടായതെന്ന് ലീഗുകാര്‍ ആരോപിക്കുന്നു.

കല്ലേറില്‍ ആര്യാടന്റെ വീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുക്കട്ട ഉമ്മളത്ത് അഷ്റഫ്(25), ആര്യാടന്‍ മുഹമ്മദ് അനുജന്റെ മകന്‍ ഫിറോസ്(24), റാലിയില്‍ പങ്കെടുത്തിരുന്ന ലീഗ് പ്രവര്‍ത്തകരായ തോട്ടപ്പൊയില്‍ പനിക്കോടന്‍ നിഷാദ്(16), അന്‍സാര്‍(17), പുത്തലത്ത് മജീദ്(25), മൂത്തേടം മൂച്ചിത്തോടന്‍ ശമീന്‍(15) എന്നിവര്‍ക്കും ഏഷ്യാനെറ്റ് പ്രാദേശിക ലേഖകന്‍ എടക്കര പ്രശാന്ത്(26), ക്യാമറാമാന്‍ കൊയിലാണ്ടി ഷംസുദ്ദീന്‍(25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രി, ഏലംകുളം ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

കല്ലേറില്‍ ആര്യാടന്‍ മുഹമ്മദിന്റെ വീടിനും അടുത്തുള്ള കുഞ്ഞഹമ്മദ് ഹാജി, ബഷീര്‍ എന്നിവരുടെ കടകള്‍ക്കും കേടുപറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X