കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദമായ രണ്ടു കോടി സിപിഎം തിരിച്ചു നല്‍കുന്നു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: ഡെനിം ജീന്‍സും മുഴുകൈയ്യന്‍ വെള്ളഷര്‍ട്ടും സ്പോര്‍ട്‌സ്‌ ഷൂസും യൂണിഫോം ആക്കുന്നതിനെതിരെ എതിര്‍പ്പുമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍.

ആന്ധ്രാപ്രദേശിലെ ഉപ്പാലിലുള്ള അറോറ ടെക്‌നോളജി ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളുമാണ് ജീന്‍സും ഷര്‍ട്ടും യൂണിഫോമായി പ്രഖ്യാപിച്ചതിനെതിരെ രംഗത്തെത്തിയത്.

വിദ്യാര്‍ഥികളുടെ യൂണിഫോം തിങ്കളാഴ്ചമുതല്‍ ഇതായിരിക്കണമെന്നും ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാവരും ജീന്‍സ്‌ ധരിക്കണമെന്നുമാണ് ഡയറക്ടര്‍ അല്‍ക്ക മഹാജന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

600 വിദ്യാര്‍ഥികളാണ്‌ അറോറ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്‌. ഇതില്‍ 250 പേര്‍ പെണ്‍കുട്ടികളാണ്‌. ഇവരില്‍ 61പേരും ജീന്‍സും ഷര്‍ട്ടും നിര്‍ബന്ധമാക്കുന്നതിന്‌ എതിരാണ്‌. എന്നാല്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വവികാസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ യൂണിഫോം മാറ്റില്ല എന്ന നിലപാടിലാണ്‌ കോളജ് അധികൃതര്‍.

ഡെനിം യുവത്വത്തെയും വെളുപ്പ്‌ വെടിപ്പിനെയും വ്യക്തതയെയും സ്പോര്‍ട്‌സ്‌ ഷൂസ്‌ ലോകത്തെ നേരിടാനുള്ള തന്റേടത്തെയും കാണിക്കുന്നുവെന്നും അതിനാല്‍ വിദ്യാര്‍ഥികള്‍ ഇത്‌ ധരിക്കണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

വിദേശകന്പനികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്പോള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെപ്പറ്റി മതിപ്പുണ്ടാക്കാന്‍ ഇതുപകരിക്കുമെന്നും അധികൃതര്‍ വാദിക്കുന്നു.

അധ്യാപകര്‍ക്കും യൂണിഫോം ഏര്‍പ്പെടുത്തിയ സ്ഥാപനമാണ്‌ അറോറ ഇന്‍സ്റ്റിറ്റിയൂട്ട്‌. അധ്യാപികമാര്‍ സാരിയേ ധരിക്കാവൂ എന്ന്‌ ഇവിടെ നിഷ്‌കര്‍ഷയുണ്ട്‌. അധ്യാപകന്മാര്‍ ജീന്‍സ്‌ ധരിക്കണമെന്നും നിര്‍ദേശമുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X