കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്‌കാരം നിഷേധിച്ചു; വികാരിക്ക്‌ പിഴ

  • By Staff
Google Oneindia Malayalam News

കൊച്ചി: പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നിഷേധിച്ച ഇടവകയും വികാരയും രൂപതയും പരേതന്റെ ബന്ധുക്കള്‍ക്ക്‌ പലിശ സഹിതം അരലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‌കണമെന്ന്‌ കോടതി വിധി.

പെരുമ്പടപ്പ്‌ ചിലവന സി.എം വക്കച്ചന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊച്ചി അഡീഷണല്‍ മുന്‍സിഫ്‌ കോടതിയുടെതാണ്‌ വിധി.

തന്റെ സഹോദരന്‍ പെരുമ്പടപ്പ്‌ ചിലവന സി.എം ജോസഫിനെ പള്ളിവക സെമിത്തേരിയില്‍ അടക്കാനും സംസ്‌കാര ശുശ്രൂഷകള്‍ ചെയ്യാനും വിസമ്മതിച്ചതിനെതിരെ പെരുമ്പടപ്പ്‌ സാന്താക്രൂസ്‌ പള്ളി വികാരി ഫാദര്‍ ജോപ്പി കൂട്ടുങ്കല്‍, അന്നത്തെ കൊച്ചി രൂപത ബിഷപ്‌ ഡോ. ജോണ്‍ തട്ടുങ്കല്‍ എന്നിവര്‍ക്കും സാന്താക്രൂസ്‌ ഇടവകയ്‌ക്കും എതിരെയാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌.

2007 ഓഗസ്‌റ്റ്‌ 19ന്‌ മരിച്ച ജോസഫിനെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിയ്‌ക്കാന്‍ വികാരി അനുവദിച്ചില്ലെന്നാണ്‌ ഹര്‍ജിയിലെ പരാതി.

കത്തോലിക്ക വിശ്വാസത്തില്‍ ജീവിയ്‌ക്കുന്നവരല്ല എന്നാരോപിച്ചാണ്‌ വികാരി സംസ്‌കാര നിഷേധിച്ചത്‌. വികാരിയും വക്കച്ചനും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ അഭിപ്രായവ്യത്യാസമായിരുന്നു സംസ്‌കാരം നിഷേധിക്കാന്‍ കാരണമെന്ന്‌ പരാതിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

നഷ്ടപരിഹാരം നല്‌കുന്നതിന്‌ പുറമെ വക്കച്ചനോ മറ്റു ബന്ധുക്കളോ ഭാവിയില്‍ ആവശ്യപ്പെടുന്നപക്ഷം പ്രാര്‍ത്ഥന നടത്തിക്കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X