നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങുന്നു
തിരുവനന്തപുരം: ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മും മന്ത്രിസഭയും പ്രതിസന്ധികളിലകപ്പെട്ട് നട്ടംതിരിയുന്നതിനിടെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിയ്ക്കുന്നു. ഭരണത്തലവനായ ഗവര്‍ണറില്‍ അവിശ്വാസം രേഖപ്പെടുത്തിയ മന്ത്രിസഭ, മന്ത്രിസഭയില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രി, ലാവലിന്‍ കേസ്, തിരഞ്ഞെടുപ്പ് പരാജയം എന്നീ പ്രതിസന്ധികളുടെ നടുവിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയെ അഭിമുഖീകരിയ്ക്കാനൊരുങ്ങുന്നത്.
26 ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ 2009-10 ബജറ്റിന്മേലുളള ചര്‍ച്ച, 2009-10 ലെ ധനകാര്യ ബില്‍ പാസാക്കുക, മറ്റു ഒമ്പതു ബില്ലുകളില്ന്മേലുളള ചര്‍ച്ച, ഏഴ് ഓഡിനന്‍സുകള്‍ പാസാക്കുക എന്നിവയാണ് പ്രധാന അജണ്ട.
മന്ത്രിസഭാ തീരുമാനം അവഗണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണര്‍ ആര്‍എസ് ഗവായിയില് മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഏതാനും മന്ത്രിമാരും ഒഴികെയുളള ഭൂരിപക്ഷം അവിശ്വാസം രേഖപ്പെടുത്തിയതിലൂടെ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.
അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുക. സര്‍ക്കാരിനെ തൊടുക്കാന്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ക്ക് പഞ്ഞമില്ല.
ഗവര്‍ണറില്‍ വിശ്വാസമില്ലാത്ത സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവരുമെന്ന കാര്യമുറപ്പാണ്. ലാവലിന്‍ കേസ്, നിത്യോപയോഗ സാഥനങ്ങളുടെ വിലവര്‍ധന, സ്മാര്‍ട്ട്സിറ്റി, വിഴിഞ്ഞം പദ്ധതി ഇതെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന കാര്യമുറപ്പാണ്.
എന്നാല്‍ ഇതിനേക്കാളേറെ ഭരണപക്ഷത്തെ ആശങ്കപ്പെടുത്തുന്ന കാര്യം ഒരുപക്ഷേ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും മുമ്പും സഭയ്ക്കുള്ളില്‍ മറ്റു മന്ത്രിമാരെ വെട്ടിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതാവര്‍ത്തിച്ചാല്‍ ഭരണപക്ഷ ബഞ്ചുകളില്‍ ഇത് അശാന്തി സൃഷ്ടിയ്ക്കും.
ഘടകകക്ഷികളുമായുളള ഭിന്നതയും സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തും. പിളര്‍പ്പ് അനിവാര്യമായ ജനതാദളിലെ ചേരിതിരവുകളും ഇത്തവണത്തെ നിയമസഭാ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications