മുഹമ്മദ് ആലിമിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ പ്രധാന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയും കോഴിക്കോട് ബോംബ് സ്ഫോടനത്തിലെ മുഖ്യ പ്രതികളിലൊരാളുമായ മുഹമ്മദ് ആലിമിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പോലീസ് അപേക്ഷ നല്‍കും. ആലിമിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു പേരെ കൂടി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
കോഴിക്കോട് സ്ഫോടനത്തിന്റെ ആസൂത്രണവും സ്ഫോടനം നടത്താനുപയോഗിച്ച ബോംബും നിര്‍മ്മിച്ചത് കണ്ണൂര്‍ പാനൂര്‍ സ്വദേശിയും മദ്രസ അധ്യാപകനുമായ അസറിന്റെ ഓഫീസില്‍ വച്ചാണെന്ന് ആലിം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് സ്ഫോടനം നടത്തിയതില്‍ താനുള്‍പ്പെടെയുള്ള 5 പേരുടെ പങ്കിനെക്കുറിച്ച് ആലിം പോലീസിനോട് വെളിപ്പെടുത്തി. തടിയന്റവിട നസീര്‍, അസര്‍, ഷഹാത്ത് എന്നിവരുടെ പേരുകളാണ് ഇയാള്‍ പോലീസിനോട് പറഞ്ഞതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേയ്ക്കും മറ്റും പണമൊഴുക്കുന്നത് ഭീകര സംഘടവനയായ ലഷ്കര്‍ ഇ തോയിബയാണെന്ന് അബ്ദുള്‍ ആലിം പോലീസിനോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണേന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ലഷ്കര്‍ ഇ തോയിബയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരുന്ന നസീറിന്റെ കൂടെ താന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ആലിം പോലീസിനോട് സമ്മതിച്ചു. നസീറും നാല് കൂട്ടാളികളും ഇപ്പോള്‍ പാക്കിസ്ഥാനിലാണെന്ന് ഇയാളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഷ്കറാണ് അഭയം നല്‍കുന്നത്.
2004 ന് ശേഷമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ആലിം നസീറിനൊപ്പമുണ് ടായിരുന്നു. ഭീകര സംഘടനയിലേയ്ക്ക് ഒരാളെ റിക്രൂട്ട് ചെയ്യുമ്പോള്‍ നസീറിന് രണ് ട് ലക്ഷം രൂപയാണ് ലഭിയ്ക്കുക.
ബുധനാഴ്ചയാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ ആലിമിനെ കൊച്ചിയില്‍ അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. . അബ്ദുള്‍ ആലിം 1995-98 കാലത്ത് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയ്ക്കൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്ഫോടനത്തിലെ മുഖ്യപ്രതി സൈനുദ്ദീനുമായി ചേര്‍ന്നാണ് കോഴിക്കോട് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. അടുത്തിടെ എറണാകുളം കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തില്‍ ഇവര്‍ക്കുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് നല്കുന്ന സൂചന.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications