നിസുമുദ്ദീന്‍ കൊലക്കേസ്: പ്രതിക്ക് വധശിക്ഷ

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി വിശേഷിപ്പിച്ച ഈ കേസിലെ പ്രതിയ്ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ മരണംവരെ തൂക്കി കൊല്ലുന്നതിന് വിധിയ്ക്കുകയാണെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.
2008 ഒക്ടോബറില്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്സവം കാണാനെത്തിയ കുട്ടിയെ കളിപ്പാട്ടം തരാമെന്ന് പറഞ്ഞ് കടല്‍തീരത്തേയ്ക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് വിധേയനാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. കടപ്പുറത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റു ചെയ്തിരുന്നു.
അവസാനമായി എന്തെങ്കിലും ബോധിപ്പിയ്ക്കാനുണ്ടോയെന്ന കോടതി ചോദിച്ചപ്പോള്‍ ഇത് കള്ളക്കേസാണെന്നാണ് പ്രതി ഹംസു പ്രതികരിച്ചത്. എന്നാല്‍ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി നുണ പറയരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഹംസു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പതിനഞ്ച് കൊല്ലം മുമ്പ് 10 വയസ്സുകാരിയെ മാനഭംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചയാളാണ് പ്രതി. സംഭവത്തില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അന്ന് ശിക്ഷിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications