കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 16785ല്‍

Google Oneindia Malayalam News

Sensexdown.
മുംബൈ: ഒക്ടോബര്‍ 26ന് അവസാനിക്കുന്ന യൂറോപ്യന്‍ ഉച്ചക്കോടിയിലെ തീരുമാനവും 25നു പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്ക് നയവും വിപണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുമെന്നുറപ്പായി.

ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ചയും താഴേക്കിറങ്ങി. സെന്‍സെക്‌സ് 151.25 പോയിന്റും നിഫ്റ്റി 41.95 പോയിന്റും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.

ജെയിന്‍ ഇറിഗേഷനാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. രാവിലെ 130.25 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 6.60 പോയിന്റ് നഷ്ടത്തില്‍ 123.65ലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, യൂനിയന്‍ ബാങ്ക്, എല്‍ ആന്റ് ടി, ഇന്ത്യന്‍ ബുള്‍ ഫിന്‍ സര്‍വീസ് ഓഹരികള്‍ മൂന്നു ശതമാനത്തിലേറെ താഴേക്കിറങ്ങി.

അതേ സമയം കേരളത്തില്‍ നിന്നുള്ള മണപ്പുറം 56.45ല്‍ വില്‍പ്പന തുടങ്ങി 59.90 വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 57.70ലാണ്.
ജെയ്പി ഇന്‍ഫ്രാടെക്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, യുനൈറ്റഡ് ബ്രിവറീസ്, കോറോമണ്ടല്‍ ഇന്റര്‍നാഷണല്‍ ഓഹരികളും നേട്ടമുണ്ടാക്കി.

English summary
The 30-scrip sensitive index (Sensex) of the BSE, which opened at 16,975.79 points, closed at 16,785.64 points. National Stock Exchange also ended lower, 0.82 percent or 41.95 points down at 5,049.95 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X