Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ്: അദ്ഭുതങ്ങള്‍ക്ക് വകയുണ്ടോ?

Chidambaram
കേന്ദ്ര ബജറ്റിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് രാജ്യം. സാമ്പത്തികമേഖലക്ക് ഉണര്‍വേകിയ 2008ലെ സ്വപ്നബജറ്റിനുശേഷം വീണ്ടുമൊരു പൊതുബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി പി. ചിദംബരം. അന്നത്തേതിന് നേര്‍ വിപരീതമാണ് ഇന്നത്തെ സാമ്പത്തിക മേഖലയുടെ അവസ്ഥ. നാണ്യപ്പെരുപ്പം, ധനക്കമ്മി, രൂപയുടെ മൂല്യമിടിയല്‍ തുടങ്ങി പലവിധ പ്രതികൂലാവസ്ഥക്കിടെയാണ് ചിദംബരം ബജറ്റൊരുക്കുന്നത്. ഇതിനൊക്കെ പുറമെ കഴിഞ്ഞ രണ്ടാഴ്ചയായി വിപണി തിരിച്ചടി നേരിടുകയാണ്. 'ബജറ്റിനുശേഷം എന്നെ വിലയിരുത്തൂ' എന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളാണ് വിദേശ നിക്ഷേപകര്‍ക്കുമുന്നില്‍ ചിദംബരം വെച്ചത്. എങ്കിലും സാമ്പത്തിക വിദഗ്ദര്‍ വ്യത്യസ്ത രീതിയിലാണ് കേന്ദ്രബജറ്റിന്റെ വരവ് പ്രതീക്ഷിക്കുന്നത്.

പാര്‍ത്ഥസാരഥി കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശയായ ജനറല്‍ ആന്റ് അവോയിഡന്‍സ് റൂള്‍സ് അംഗീകരിച്ചതിലൂടെ വിദേശനിക്ഷേപകര്‍ക്ക് ധനമന്ത്രി ക്രിസ്മസ് സമ്മാനമാണ് നല്‍കിയതെന്ന് ഫസ്റ്റ് പോസ്റ്റ് എഡിറ്റര്‍ വെങ്കി വെമ്പു അഭിപ്രായപ്പെട്ടു.
അതിശയപ്പെടുത്തുംവിധം പൊതുചെലവ് കുറക്കലാകും സര്‍ക്കാരിന്റെ പ്രധാന നടപടിയെന്നാണ് പ്രതീക്ഷയെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിങ് എഡിറ്റര്‍ എം വേണു പറഞ്ഞു. ഇതുസംബന്ധിച്ച സൂചനകള്‍ ധനമന്ത്രി നേരത്തേ നല്‍കിയപ്പോള്‍തന്നെ മറ്റ് മന്ത്രാലയങ്ങള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. രണ്ടു വര്‍ഷമായി 25 ശതമാനത്തിലധികമാണ് വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം. അത് കുറക്കാന്‍ ചിദംബരം ശ്രമിച്ചാല്‍ അദ്ഭുതപ്പെടാനില്ല അദ്ദേഹം പറഞ്ഞു.

വിപണിയെ ശക്തിപ്പെടുത്തുന്ന ബജറ്റാണ് ചിദംബരത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വിപണി വിദഗ്ദനും കോളമിസ്റ്റുമായ അര്‍ജുന്‍ പാര്‍ഥസാരഥി പ്രതികരിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപമൊഴുകുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിര്‍ദേശംകൂടി വന്നാല്‍ ആ ഒഴുക്ക് കൂടും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെലവ് കുടുന്നതിലുപരി വരുമാനത്തിലെ കുറവാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ വിവേക് കൗള്‍ പറഞ്ഞു. 2006നുശേഷം ചെലവ് 300 ശതമാനം കൂടിയപ്പോള്‍ വരുമാനം വര്‍ധിച്ചത് കേവലം 33 ശതമാനമാണ്. വരുമാനത്തേക്കാള്‍ കൂടിയ ചെലവാണ് ഇപ്പോഴുള്ളത്. നികുതി പിരിക്കല്‍ കാര്യക്ഷമമാക്കിയാലേ സര്‍ക്കാരിന് മുന്നോട്ടു പോകാനാവൂ.അത് വൈകാതെ വേണം. സബ്‌സിഡി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ അതിന്റെ ആദ്യപടിയാണ്. സര്‍ക്കാരിന്റെ നയനിലപാടുകളില്‍നിന്നുള്ള വ്യതിചലനമാണെങ്കിലും നാണ്യപ്പെരുപ്പം കുറക്കാന്‍ ഇത് സഹായിക്കും വിവേക് ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+