മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് 138 അടി എത്തിയില്ല, ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി: ഷട്ടറുകള്‍ തുറന്ന് മൂന്നാം ദിവസമായിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍കര്‍വില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. റൂള്‍ കര്‍വ് 138 അടിയിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നാതിധികാര സമിതിയേയും സുപ്രീം കോടതിയേയും അറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ.രാജനും കൃത്യമായ ഇടവേളകളില്‍ ഫോണില്‍ വിളിച്ച് സ്ഥിതിഗതി അന്വേഷിക്കുന്നുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിന് നല്കുന്ന പ്രാധാന്യവും ഗൗരവവും പിന്തുണയും സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.
കൃഷി മന്ത്രിയ്ക്കൊപ്പം മുല്ലപ്പെരിയാര്‍ സര്‍ശിച്ച ശേഷം മന്ത്രി റോഷി അഗസ്റ്റിന് തേക്കടി കെ റ്റി ഡി സി ആരണ്യ നിവാസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് 7000 ഘന അടി ജലം വരെ തുറന്നു വിട്ടാല്‍ പോലും സുരക്ഷിതമായി തുടരുന്നതിനുള്ള ക്രമീകരണമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2974 ഘന അടി ജലമാണ് ഇപ്പോള്‍ സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നത്. 2360 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138.85 അടിയായി കുറഞ്ഞിട്ടുമുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച് സ്ഥിതി നേരിട്ട് കണ്ട് വില്ലയിരുത്തിയ ശേഷം വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളിലെ ജലവിതാനവും ദിവസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും. പുഴയിലെ മുന്നറിയിപ്പ് (വാണിങ്ങ് ലെവല്‍ ) നിരപ്പിലേക്ക് ഒരു മീറ്ററും അപായ (ഡേഞ്ചര്‍) നിരപ്പിലേക്കെത്താന്‍ രണ്ട് മീറ്ററും ജലനിരപ്പുയരണം. റൂള്‍ കര്‍വ് 138 അടിയിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്നാട് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ കൃഷ്ണന് ഇന്ന് തേക്കടിയിലെത്തി തുടര്‍ നടപടി ചര്‍ച്ച നടത്തും. മുല്ലപ്പെരിയാര്‍ നിരീക്ഷണത്തിന് ജലസേചന വകുപ്പ് ബോട്ട് ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്ന നിലയില്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ എത്തിച്ചിട്ടില്ല. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ച് തമിഴ്നാടിന്റെ കാര്‍ഷിക ആവശ്യത്തിന് വെളളം നല്‍കുന്നതിന് കേരളം എതിരല്ലെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഐ എസ് ഡബ്ലുയു) അലക്സ് വര്‍ഗീസ് , ഇടുക്കി ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.പി.ഹരികുമാര്‍ തുടങ്ങിയവര്‍ മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിപൂര്‍ണ അധികാരവും അവകാശവും തങ്ങള്‍ക്കാണെന്ന് തമിഴ്നാട് ആവര്‍ത്തിച്ചു. മറിച്ചുള്ള ചില മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തമിഴനാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈമുരുകന് പറഞ്ഞു. 1886ലെ കരാര്‍ പ്രകാരം അണക്കെട്ട് പരിപാലിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും തമിഴ്നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications