രാജ്യത്ത് പുതിയതായി 2022 പേർക്ക് കോവിഡ്; 46 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഡൽഹി; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2022 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,38,393 ആയി. നിലവിലെ സജീവ കേസുകളുടെ എണ്ണം 14,832 ആയി കുറഞ്ഞു. സജീവ കേസുകളിൽ 123 കേസുകളുടെ കുറവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. നിലവിൽ സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.03 ശതമാനം ആണ്. 46 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രേഖപ്പെടുത്തിയ മരണസംഖ്യ 5,24,459 ആയി ഉയർന്നു. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.75 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.
നിലിവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും ആണ്. രോഗത്തിൽ നിന്ന് കരകയറിയവരുടെ ആകെ എണ്ണം 4,25,99,102 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.22 ശതമാനമായി. രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 192.38 കോടി കവിഞ്ഞു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ മരണങ്ങളിൽ 43 മരണവും രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിൽ നിന്നാണ്. ബാക്കിയുള്ള ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. 1,47,856 ആണ് ഇവിടെ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണ സംഖ്യ.

കേരളത്തിൽ നിന്ന് 69,586, കർണാടകയിൽ നിന്ന് 40,106, തമിഴ്‌നാട്ടിൽ നിന്ന് 38,025, ഡൽഹിയിൽ നിന്ന് 26,201, ഉത്തർപ്രദേശിൽ നിന്ന് 23,519, പശ്ചിമ ബംഗാളിൽ നിന്ന് 21,203 എന്നിങ്ങനെയാണ് സംസ്ഥാനതലത്തിൽ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണങ്ങൾ. "ഞങ്ങളുടെ കണക്കുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി പൊരുത്തപ്പെടുത്തുകയാണ്," മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു. കണക്കുകളുടെ സംസ്ഥാനം തിരിച്ചുള്ള വിതരണം കൂടുതൽ സ്ഥിരീകരണത്തിനും അനുരഞ്ജനത്തിനും വിധേയമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 2020 ഓഗസ്റ്റ് 7 നാണ് രാജ്യത്തെ കോവിഡ് രോ ഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. പിന്നാലെ സെപ്റ്റംബർ 16-ന് ഇത് 50 ലക്ഷം കവിഞ്ഞു. ഡിസംബർ 19-ന് ഇത് ഒരു കോടി കടക്കുകയും 2021 മെയ് 4, ജൂൺ 23 തിയതികളിൽ ഇത് യഥാക്രമം രണ്ട് മൂന്ന് കോടി എന്നിങ്ങനെയായി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 4,31,38,393 ആണ്.












Click it and Unblock the Notifications