കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് സമീപം 16 കാരനെ മരിച്ച നിലയില്‍ കണ്ടത്തി
ജമ്മുകാശ്മീര്‍: ദക്ഷിണ കാശ്മീരിലെ സോഫിയാനിലെ സൈന്പൂര ഏരിയയില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പഴ കച്ചവടക്കാരന് ഷാഹിദ് അജാസാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് ക്യാമ്പിന് സമീപത്ത് നിന്നാണ് അജാസിന് വെടിയേറ്റത്. ഒരു വാഹനത്തിനരികില്‍ അജാസ് കിടക്കുന്നതും തല ചക്രത്തില്‍ അമര്‍ന്നതും, കാലുകള്‍ നീട്ടി, പച്ചക്കറികളും പഴങ്ങളും റോഡില്‍ വിതറിയ ഒരു ബാഗും കാണിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അജാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെന്നും അന്വേഷണം നടക്കുകയാണെന്നും സോഫിയാന്‍ പൊലീസ് ട്വീറ്റ് ചെയ്തു.

അജ്ഞാതരായ ഭീകരര്‍, ഷോപ്പിയാനിലെ ബാബാ പോറയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ അക്രമം നടത്തിയിരുന്നു. സിആര്‍പിഎഫ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. പരസ്പരമുണ്ടായ വെടിവെപ്പിനിടെ ഒരു അജ്ഞാതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നുവെന്നും സോഫിയാന്‍ പോലീസ് ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.
അതേസമയം മൃതദേഹം സംസ്കരിക്കാന്‍ വിട്ട് നല്‍കണമെന്ന് അജാസിന്റെ ബന്ധുക്കള്‍ അറിയിച്ചു. ആനന്ത് നഗറിലെ ഗ്രാമത്തില്‍ അജാസ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടപ്പോള്‍തന്നെ എല്ലാവരും നടുങ്ങിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജാസ്. വീട്ടില്‍ പ്രതിസന്ധിയായപ്പോള്‍ കുടുംബത്തെ സഹായിക്കാനാണ് ജോലിക്ക് പോയി തുടങ്ങിയതെന്ന് അജാസിന്റെ ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെ അജാസിന്റെ പിതാവിന്റെ കൈയൊടിഞ്ഞതിനാല്‍ അദ്ദേഹത്തിന് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല തുടര്‍ന്നാണ് അജാസ് ജോലിക്ക് പോകാന്‍ തുടങ്ങിയതെന്ന് അജാസിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അജാസിന്റെ മരണം ഒരു നാടിനെ മുഴുവന്‍ ദുഖത്തിലാഴ്ത്തി. ചെറുപ്പം മുതല്‍ കുടുംബത്തെ സഹായിക്കാന്‍ ജോലിക്ക് പോയ അവനെ നാട്ടുകാര്‍ക്കും പ്രിയമുള്ളവനായിരുന്നുവെന്നും അജാസിന്റെ ബന്ധുക്കള്‍ പറയുന്നു. അജാസിന്റെ മരണത്തില്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തി, ശ്രീനഗര്‍ മേയര്‍ ജുനൈദ് ആസിം മട്ടു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Recommended Video
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
കഴിഞ്ഞ ദിവസം ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മലയാളി സൈനികനടക്കം കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരിച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ത്തത്. നിരവധി ഭീകരവാദികളും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പാളിനെയും അധ്യാപകനെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ശ്രീനഗറില്‍ തന്നെ മെഡിക്കല്‍ ഷോപ്പ് ഉടമയെയും, ടാക്സി ഡ്രാവറെയും, തെരുവില്‍ കച്ചവടം നടത്തുന്ന യുവാവിനെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications