Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പ് അടുക്കുമ്പോള്‍ ബിജെപി വിഭജന രാഷ്ട്രീയം കളിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ദില്ലി: ഓഗസ്റ്റ് 14 ന് "വിഭജന ഭീതിയുടെ അനുസ്മരണ ദിനം" ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത വിമർശനത്തിനാണ് ഇടയാക്കിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം മയാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി എ സ്പി) കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചതും ശ്രദ്ധേയമാണ്.

അഖിലേഷ് യാദവിന്‍റെ എസ്പി വിഷയത്തില്‍ അഭിപ്രായം പറഞ്ഞില്ലെങ്കിലും വിഭജനത്താൽ തകർന്ന ജനങ്ങളുടെ ത്യാഗത്തിലും ആഘാതത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രവും "ഭിന്നിപ്പിക്കൽ രാഷ്ട്രീയം" കളിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.

വിഭജനപരമായ ഇരട്ടത്താപ്പ്

"പ്രധാനമന്ത്രിയുടെ വിഭജനപരമായ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുന്നു," എന്നായിരുന്നു കോൺഗ്രസിന്‍റെ ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലയുടം പ്രസ്താവന. "തിരഞ്ഞെടുപ്പുകളില്ലാത്തപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും അയൽരാജ്യത്തെ മാർച്ച് 22 ന് അഭിനന്ദിക്കുകയും ചെയ്തു( മുസ്ലീം ലീഗ് 1940 ൽ 'വിഭജന പ്രമേയം' പാസാക്കിയ ദിവസം) എല്ലാ ആഗസ്റ്റ് 14 നും അഭിനന്ദിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അദ്ദേഹം മറ്റൊരു തരത്തിലുള്ള രാഷ്ട്രീയം ആരംഭിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

ഓഗസ്റ്റ് 14

ഓഗസ്റ്റ് 14-ന് പാക്കിസ്ഥാനിലേക്കുള്ള പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശങ്ങളും മാർച്ച് 22-ന് ട്വീറ്റുകളും സുര്‍ജേവാല പങ്കുവെച്ചു. അതേസമയം തന്നെ "വരാനിരിക്കുന്ന യു പി തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 'ഷംഷൻ-കബ്രിസ്ഥാൻ' നാടകം ആവർത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി തോന്നുന്നു,"- എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

എന്‍സിപി

വിഷയത്തില്‍ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ( എന്‍ സി പി) നേതാവ് മജീദ് മേമനും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. "വിഭജനത്തിന്റെ ഫലമായുണ്ടായ വൻതോതിലുള്ള ജീവഹാനി, പൊരുത്തക്കേട്, വിദ്വേഷം" എന്നിവ ഓർക്കുന്നതിനേക്കാൾ "ഓഗസ്റ്റ് 14" മറക്കുന്നതാണ് നല്ലതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. "നമ്മള്‍ സമാധാനത്തിലും ഐക്യത്തിലും ജീവിക്കേണ്ടതുണ്ടെന്ന് ജനങ്ങൾ ഓർമ്മിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെങ്കിൽ, ന്യൂനപക്ഷ സമുദായത്തിന് നേരെ വിഷം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം തന്റെ ബി ജെ പി നേതാക്കളോട് പറയണം." - മജീദ് മേമന്‍ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്

തൃണമൂൽ കോൺഗ്രസും ഈ നീക്കത്തെ വിമർശിച്ചു. വിഭജനത്തിന് ഉത്തരവാദികളായ ആളുകൾ ആരാണ്? മുസ്ലീം ലീഗും ഹിന്ദു മഹാസഭയും ആർ എസ് എസ് ഒരുപോലെ ഇതില്‍ ഉത്തരവാദിത്തമുള്ളവരാണ്. വിഭജന ഭീകരത അനുസ്മരണ ദിനം പ്രഖ്യാപിച്ചുകൊണ്ട്, 1946-47 ൽ പഞ്ചാബിലെയും ബംഗാളിലെയും ജനങ്ങളെ ബാധിച്ച ഏറ്റവും വൃത്തികെട്ട മനുഷ്യ ദുരന്തം എഴുതിത്തള്ളാൻ പ്രധാനമന്ത്രിക്ക് കഴിയില്ല- എന്നാണ് ടിഎംസിയുടെ സുഖേന്ദു ശേഖർ റേ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. "ബി ജെ പിയോ കോൺഗ്രസോ ഇന്ത്യക്കാരായ യുവാക്കളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ ആഗ്രഹിക്കില്ല. കാരണം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ക്ക് അറിയാമെങ്കില്‍ അവര്‍ക്ക് പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെ

"സ്വതന്ത്ര ഇന്ത്യയ്ക്ക് 75 വയസ്സുണ്ട്, പക്ഷേ നിങ്ങൾ സമുദായങ്ങൾ തമ്മിലുള്ള വിദ്വേഷം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യ ഒരിക്കലും ഒരു രാജ്യമായിരുന്നില്ല, നിരവധി നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു, സ്വാതന്ത്ര്യത്തിനായി പോരാടാൻ മഹാത്മാ ഗാന്ധി അവരെ ഒന്നിപ്പിച്ചു, "- മറ്റൊരു പ്രധാന പ്രതിപക്ഷ കക്ഷിയായ ഡിഎംകെ പാർട്ടി വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. ബി ജെ ഡിയും വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്ത് എത്തി എന്നുള്ളതാണ് ശ്രദ്ധേയം. അത് അദ്ദേഹത്തിന്റെ (പ്രധാനമന്ത്രിയുടെ) വീക്ഷണമായിരിക്കാം. അത് രാഷ്ട്രത്തിന്റെ കാഴ്ചപ്പാടായിരിക്കില്ല. പലരും അത് അംഗീകരിക്കില്ല. അതൊരു ദുഃഖകരമായ ദിവസമായിരുന്നുവെന്നുമാണ് ബി ജെ ഡി എം പിയും ലോക്‌സഭയിലെ പാർട്ടിയുടെ നേതാവുമായ ഭ്രതൃഹരി മഹതാബിന്‍റെ പ്രതികരണം.

അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും

സിപിഎം

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു: "യഥാർത്ഥത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർ നമ്മുടെ സുവർണ്ണ ഭൂതകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു, അതേസമയം ഒരിക്കലും സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാത്തവർ പകരം വർഗീയ വിദ്വേഷവും കലാപവും പ്രചരിപ്പിച്ചവർ ഇപ്പോൾ മറ്റൊരു വിഭജനത്തിന് ആഹ്വാനം ചെയ്യുന്നു. ഭയാനകമായ ദിവസം? അതിനുപകരം, നമ്മൾ ഉറ്റുനോക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യ മതേതര ഇന്ത്യ കെട്ടിപ്പടുക്കുകയും വേണം.

ആര്‍ജെഡി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരട്ടത്താപ്പ് എന്നായിരുന്നു രാഷ്ട്രീയ ജനതാദളിന്‍റെ വിമര്‍ശനം. "വിഭജന ഭീതിയുടെ (ദിവസം) ആവശ്യമില്ലെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് കണ്ട ഭീകരതകൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിൽ മുമ്പ് ഒരു പ്രധാനമന്ത്രിയും (പാകിസ്താന്) കത്തുകൾ എഴുതിയിട്ടില്ല, ഇപ്പോൾ ധാരാളം കത്തുകൾ എഴുതപ്പെടുന്നു - ഇത് ഇരട്ടത്താപ്പാണ്, "പാർട്ടി വക്താവും രാജ്യസഭാ എംപിയുമായ മനോജ് ഝ പറഞ്ഞു.

കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബിഎസ്പി

സമാജ്‌വാദി പാർട്ടി വക്താവ് വിഷയത്തില്‍ പ്രതികരിക്കാൻ വിസമ്മതിച്ചപ്പോൾ ബഹുജൻ സമാജ് പാർട്ടി കേന്ദ്രത്തിന്‍റെ ഈ നീക്കത്തെ പിന്തുണച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവും നടത്തിയ പ്രഖ്യാപനത്തോട് ഞങ്ങൾ യോജിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വിഭജനം വേദനയുടെയും ദു .ഖത്തിന്റെയും നിമിഷമായിരുന്നു. ആയിരക്കണക്കിന് ആളുകളെ അത് ബാധിച്ചു, "-പാർട്ടി എംപി മാലൂക് നഗർ പറഞ്ഞു. അതിനാൽ, ആഗസ്റ്റ് 14 നമ്മള്‍ ആ രീതിയിൽ ഓർക്കണം ... കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മുൻ മന്ത്രിമാരും എംപിമാരും എംഎൽഎമാരും വിഭജനകാലത്തെ അതേ ചിന്ത ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ : ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+