Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു തുരങ്ക പാത; ലാൽബാഗിന് അപകട സാധ്യത ഉണ്ടെന്ന് കാട്ടി ജിയോളജിക്കൽ സർവേ റിപ്പോർട്ട്

ബെംഗളൂരു: നഗരത്തിലെ നിർദ്ദിഷ്‌ട തുരങ്കപാത ബെംഗളൂരുവിലെ ലാൽബാഗ് ഭൂഗർഭശാസ്ത്ര സ്‌മാരകത്തിന് അപകടസാധ്യതകൾ സൃഷ്‌ടിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ബൊട്ടാണിക്കൽ ഗാർഡനിൽ തന്നെ നിർദേശിച്ചിരിക്കുന്ന ടണൽ ബോറിംഗ് മെഷീൻ ഷാഫ്റ്റിന്റെ സ്ഥാനം സ്വതന്ത്രമായി സാങ്കേതികമായി പുനഃപരിശോധിക്കണമെന്നും ജിഎസ്ഐ ശുപാർശ ചെയ്‌തു.

ബെംഗളൂരുവിൽ മെട്രോയ്ക്കും ബിഎംടിസിക്കും ഇനി ഒറ്റ കാർഡ്; 103 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും
ബെംഗളൂരുവിൽ മെട്രോയ്ക്കും ബിഎംടിസിക്കും ഇനി ഒറ്റ കാർഡ്; 103 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും

പ്രകാശ് ബെലവാടിയുടെ നേതൃത്വത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയുമായി ബന്ധപ്പെട്ടാണ് 27 പേജുള്ള വിദഗ്‌ധ റിപ്പോർട്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ പെനിൻസുലാർ ഗ്നൈസിക് കോംപ്ലക്‌സ് എന്ന ദേശീയ ഭൂഗർഭശാസ്ത്ര സ്‌മാരകത്തിന് അടിയിലൂടെയോ അതിന് സമീപത്തുകൂടിയോ കടന്നുപോകുന്ന നിർദേശിച്ച 16.7 കിലോമീറ്റർ ഭൂഗർഭ തുരങ്കപാതയുടെ ഭൂഗർഭശാസ്ത്ര, ജിയോടെക്‌നിക്കൽ ആഘാതങ്ങളാണ് റിപ്പോർട്ട് പ്രധാനമായും പരിശോധിക്കുന്നത്.

bengaluru

ഹെബ്ബാൾ എസ്റ്റീം മാൾ ജങ്ഷൻ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയാണ് തുരങ്കപാത നിർദേശിച്ചിരിക്കുന്നത്. തുരങ്കം ഭൂഗർഭശാസ്ത്ര സ്‌മാരകത്തിന് അടിയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ 2025 ഒക്ടോബറിൽ ജിഎസ്‌ഐക്ക് കത്തയച്ചതിനെ തുടർന്നാണ് വിലയിരുത്തൽ ആരംഭിച്ചത്.

ഇക്കഴിഞ്ഞ മാർച്ചിൽ ജിഎസ്‌ഐ ആഭ്യന്തര വിദഗ്‌ധ സമിതി രൂപീകരിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ സമിതി ലാൽബാഗിൽ സ്ഥലപരിശോധന നടത്തി. വിശദമായ ഡിസൈൻ തയ്യാറാക്കുന്നതിനും നിർമാണത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും മുമ്പ് ഷാഫ്റ്റിനും സംരക്ഷിത സ്‌മാരകത്തിനുമിടയിലെ അകലം പരമാവധി വർധിപ്പിക്കണമെന്നാണ് ജിഎസ്‌ഐ നിർദ്ദേശം.

റിപ്പോർട്ട് പ്രകാരം ഷാഫ്റ്റിന് ഏകദേശം 40 മീറ്റർ ആഴമുണ്ടാകും. ഇവിടെ കടുപ്പമുള്ള ഗ്രാനൈറ്റ് ഗ്നൈസ് പാറകൾ കണ്ടെത്താൻ സാധ്യതയുള്ളതിനാൽ വലിയ തോതിലുള്ള ഡ്രില്ലിംഗും സ്ഫോടന പ്രവർത്തനങ്ങളും ആവശ്യമായി വന്നേക്കാം. ഇത്തരം ഖനന പ്രവർത്തനങ്ങൾ കൃത്യമായി രൂപകൽപ്പന ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്‌തില്ലെങ്കിൽ, ഉണ്ടാകുന്ന വൈബ്രേഷനും പാറയിലെ സമ്മർദ്ദ പുനർവിതരണവും പുരാതന പാറകളിൽ പുതിയ വിള്ളലുകൾ രൂപപ്പെടുന്നതിനോ നിലവിലുള്ള വിള്ളലുകൾ കൂടുതൽ വികസിക്കുന്നതിനോ കാരണമാകാമെന്നാണ് മുന്നറിയിപ്പ്.

സ്‌മാരകത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ കെംപെ ഗൗഡ വാച്ച് ടവർ തുരങ്ക ഷാഫ്റ്റിന് സമീപത്തായതിനാൽ ആശങ്ക കൂടുതൽ ശക്തമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള വൈബ്രേഷനും പാറകളിലുണ്ടാകാവുന്ന ആഘാതവുമാണ് ഇതിന് കാരണം. ലാൽബാഗ് മേഖലയിലെ നിലവിലുള്ള ഭൂഗർഭ പരിശോധനകൾ പര്യാപ്‌തമല്ലെന്നും, പ്രദേശത്തെ ഭൂഗർഭശാസ്ത്രപരമായ വ്യതിയാനങ്ങളും അതിന്റെ സംവേദനക്ഷമതയും കണക്കിലെടുത്ത് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ജിഎസ്‌ഐ വ്യക്തമാക്കി.

വിശദമായ പദ്ധതി റിപ്പോർട്ടിൽ രണ്ട് ബോർഹോളുകളും ഏകദേശം 115 മീറ്റർ വീതം നീളമുള്ള രണ്ട് സീസ്‌മിക് റിഫ്രാക്ഷൻ പ്രൊഫൈലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ബോർഹോളിൽ 28.5 മീറ്റർ കനമുള്ള സാന്ദ്രമായ സിൽട്ടി മണൽ പാളിക്ക് താഴെയാണ് പാറ കണ്ടെത്തിയത്. മറ്റൊരു ബോർഹോളിൽ ഭൂനിരപ്പിന് തൊട്ടുതാഴെയോ അതിനോട് ചേർന്നോ പാറ കണ്ടെത്തി.

സീസ്‌മിക് സർവേയിലും വ്യത്യാസങ്ങൾ കണ്ടെത്തി. ഒരു പ്രൊഫൈലിൽ ഏകദേശം 15 മുതൽ 18 മീറ്റർ ആഴത്തിലാണ് പുതിയ പാറ കണ്ടെത്തിയത്. മറ്റൊരു പ്രൊഫൈലിൽ 1 മുതൽ 12 മീറ്റർ വരെ ആഴത്തിൽ തന്നെ പാറ കണ്ടെത്തി. ഡിസൈൻ അന്തിമമാക്കുന്നതിന് മുമ്പ് കൂടുതൽ ബോർഹോളുകൾ, ജിയോഫിസിക്കൽ സർവേകൾ, ത്രിമാന ഭൂഗർഭശാസ്ത്ര മോഡലിങ് എന്നിവ നടത്തണമെന്നും ഏജൻസി ശുപാർശ ചെയ്‌തു.

ലാൽബാഗ് മേഖലയിലൂടെ നിർദേശിച്ചിരിക്കുന്ന തുരങ്കത്തിന് മുകളിലുള്ള മണ്ണിന്റെയും പാറയുടെയും പാളി താരതമ്യേന കുറവാണ്. തുരങ്കത്തിന്റെ മുകൾഭാഗത്തിന് ഏകദേശം 20.5 മുതൽ 23.5 മീറ്റർ വരെ കവർ മാത്രമാണുണ്ടാകുക. ഓരോ തുരങ്കത്തിന്റെയും കുഴിച്ചെടുക്കേണ്ട വ്യാസം ഏകദേശം 14.6 മീറ്ററാണ്.
ഇത് ഭൂതലത്തിൽ മണ്ണ് താഴ്ന്നുപോകുന്നതിനും ഭൂമിയുടെ ഘടനയിൽ മാറ്റമുണ്ടാകുന്നതിനുമുള്ള സാധ്യത വർധിപ്പിക്കാമെന്ന് ജിഎസ്‌ഐ വ്യക്തമാക്കി.

ബെംഗളൂരു മെട്രോ; ഗ്രീൻ, പർപ്പിൾ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകൾ വരുന്നു!
ബെംഗളൂരു മെട്രോ; ഗ്രീൻ, പർപ്പിൾ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകൾ വരുന്നു!

ലാൽബാഗ് തടാകത്തിന്റെ സാമീപ്യം കണക്കിലെടുത്ത് ഭൂഗർഭജലത്തെ ബാധിക്കാനുള്ള സാധ്യതയും ജിഎസ്‌ഐ ചൂണ്ടിക്കാട്ടി. നിർമാണ ഘട്ടത്തിലെ ഭൂഗർഭജലം പമ്പ് ചെയ്‌ത്‌ നീക്കം ചെയ്യുന്നതും, സ്ഥിരമായ ഡ്രെയിനേജ് സംവിധാനവും ഭൂഗർഭജലനിരപ്പിൽ മാറ്റമുണ്ടാക്കുകയോ പാറകളിലെ വിള്ളലുകളിലൂടെ ജലത്തിന്റെ ഒഴുക്ക് തിരിച്ചുവിടുകയോ ചെയ്യാമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+