Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളമില്ലാതെ പാകിസ്ഥാന്‍ പട്ടിണി കിടക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന് പകരം ഇന്ത്യ ആഭ്യന്തര ഉപയോഗത്തിനായി നദീജലം തിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആറ് പതിറ്റാണ്ട് പഴക്കമുള്ളതാണ് സിന്ധൂ നദീജല ഉടമ്പടി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ നദിയില്‍ നിന്ന് പാകിസ്ഥാന് ജലം നല്‍കിയിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ഈ കരാറിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഇല്ല, അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല' എന്നായിരുന്നു അമിത് ഷായുടെ മറുപടി. ഒരു കനാല്‍ നിര്‍മ്മിച്ച് പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം തങ്ങള്‍ രാജസ്ഥാനിലേക്ക് കൊണ്ടുപോകും എന്നും അദ്ദേഹം വ്യക്തമാക്കി.

AMIT SHAH

വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും എന്നും അവര്‍ പട്ടിണിയില്‍ ബുദ്ധിമുട്ടുമെന്നും അമിത് ഷാ പറഞ്ഞു. 1960-ല്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി, സിന്ധു നദീയില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടലിനെ നിയന്ത്രിക്കുന്നു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ ഈ കരാര്‍ നിര്‍ത്തിവച്ചു.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഇസ്ലാമാബാദ് നല്‍കുന്ന പിന്തുണയാണ് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമായത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. കരാര്‍ മരവിപ്പിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാന്‍ നിരവധി തവണ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജല്‍ ശക്തി മന്ത്രാലയത്തിന് കുറഞ്ഞത് നാല് കത്തുകളെങ്കിലും എഴുതിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണം പഹല്‍ഗാം ആക്രമണങ്ങളെ തുടര്‍ന്നുള്ള സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷം കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു. ഇന്ത്യയുടെ നടപടി ഉടമ്പടിയുടെ ലംഘനമാണെന്നും കരാറിന്റെ നിബന്ധനകള്‍ പ്രകാരം ഏകപക്ഷീയമായ റദ്ദാക്കല്‍ അനുവദനീയമല്ലെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു.

എന്നാല്‍ 'ചര്‍ച്ചയും ഭീകരതയും ഒരുമിച്ച് പോകില്ല' എന്ന നിലപാടില്‍ ആണ് ഇന്ത്യ ഉറച്ചുനില്‍ക്കുന്നത്. പാകിസ്ഥാന്‍ തങ്ങളുടെ പ്രദേശത്തിനുള്ളില്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുന്നതുവരെ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+