സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളമില്ലാതെ പാകിസ്ഥാന് പട്ടിണി കിടക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന് പകരം ഇന്ത്യ ആഭ്യന്തര ഉപയോഗത്തിനായി നദീജലം തിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആറ് പതിറ്റാണ്ട് പഴക്കമുള്ളതാണ് സിന്ധൂ നദീജല ഉടമ്പടി.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ നദിയില്‍ നിന്ന് പാകിസ്ഥാന് ജലം നല്‍കിയിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ഈ കരാറിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഇല്ല, അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല' എന്നായിരുന്നു അമിത് ഷായുടെ മറുപടി. ഒരു കനാല്‍ നിര്‍മ്മിച്ച് പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം തങ്ങള്‍ രാജസ്ഥാനിലേക്ക് കൊണ്ടുപോകും എന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും എന്നും അവര്‍ പട്ടിണിയില്‍ ബുദ്ധിമുട്ടുമെന്നും അമിത് ഷാ പറഞ്ഞു. 1960-ല്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി, സിന്ധു നദീയില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടലിനെ നിയന്ത്രിക്കുന്നു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ ഈ കരാര്‍ നിര്‍ത്തിവച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഇസ്ലാമാബാദ് നല്കുന്ന പിന്തുണയാണ് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമായത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പാകിസ്ഥാന് ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. കരാര്‍ മരവിപ്പിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാന് നിരവധി തവണ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പാകിസ്ഥാന് ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജല്‍ ശക്തി മന്ത്രാലയത്തിന് കുറഞ്ഞത് നാല് കത്തുകളെങ്കിലും എഴുതിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണം പഹല്‍ഗാം ആക്രമണങ്ങളെ തുടര്‍ന്നുള്ള സൈനിക നടപടിയായ ഓപ്പറേഷന് സിന്ദൂരിനു ശേഷം കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു. ഇന്ത്യയുടെ നടപടി ഉടമ്പടിയുടെ ലംഘനമാണെന്നും കരാറിന്റെ നിബന്ധനകള്‍ പ്രകാരം ഏകപക്ഷീയമായ റദ്ദാക്കല്‍ അനുവദനീയമല്ലെന്നും പാകിസ്ഥാന് അവകാശപ്പെടുന്നു.
എന്നാല്‍ 'ചര്‍ച്ചയും ഭീകരതയും ഒരുമിച്ച് പോകില്ല' എന്ന നിലപാടില്‍ ആണ് ഇന്ത്യ ഉറച്ചുനില്‍ക്കുന്നത്. പാകിസ്ഥാന് തങ്ങളുടെ പ്രദേശത്തിനുള്ളില്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുന്നതുവരെ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications