രണ്ടാഴ്ചയക്ക് ശേഷം വിശ്വാസവോട്ടെടുപ്പ് മതിയെന്ന് നിതീഷ് പറയാന്‍ കാരണമിത്; പിന്നില്‍ വന്‍ പ്ലാനിംഗ്
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബീഹാര്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 24 ന് ആരംഭിക്കും. ആദ്യ സമ്മേളനം ആഗസ്റ്റ് 24 ന് ആക്കിയതിന് പിന്നില്‍ നിതീഷ് കുമാറിന്റെ നിഗൂഢമായ നീക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
ഈ സമ്മേളനത്തിലാണ് ജെഡിയു-ആര്‍ജെഡി+ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്, എന്നാല്‍ സ്പീക്കര്‍ ഇപ്പോഴും നിതീഷ് കുമാറിന്റെ മുന്‍ പങ്കാളിയായ ബിജെപിയില്‍ നിന്നാണ്. ഒറ്റനോട്ടത്തില്‍ എല്ലാം സുരക്ഷിതമാണെങ്കിലും റിസ്‌ക് എടുക്കാന്‍ നിതീഷും സഖ്യവും തയ്യാറാല്ല. സ്പീക്കര്‍ എന്ന വെല്ലുവിളി മുന്നിലുള്ളത് അവഗണിച്ചുകളയാന്‍ പറ്റാത്ത റിസ്‌ക് തന്നെയാണ്.ആദ്യം അത് മാറ്റണമെന്നാണ് സഖ്യം ആഗ്രഹിക്കുന്നത്.

സാങ്കേതികമായി, ഗവര്‍ണര്‍ സെഷന്‍ വിളിക്കുന്നു, പക്ഷേ അദ്ദേഹം സര്‍ക്കാരിന്റെ ശുപാര്‍ശ അനുസരിച്ച് പ്രവര്‍ത്തിക്കണം.പുതിയ മഹാസഖ്യത്തിലെ 55 നിയമസഭാംഗങ്ങള്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ഇത് സഭയില്‍ അവതരിപ്പിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. ആഗസ്റ്റ് 24ല്‍ സമ്മേളിക്കുമ്പോള്‍ ഈ പ്രശ്‌നം തീരും.

പുതിയ മഹാസഖ്യത്തിന് 164 എംഎൽഎമാരുടെ പിന്തുണയുണ്ട്, 243 ലെ ഹൗസിൽ ആവശ്യമായ 122 നേക്കാൾ കൂടുതൽ. ഓഗസ്റ്റ് 25 ന് നിതീഷ് കുമാർ വിശ്വാസവോട്ടെടുപ്പ് നേരിടുന്നതിന് മുമ്പ്, അവിശ്വാസ വോട്ടെടുപ്പിലൂടെ നിലവിലെ സ്പീക്കറെ മാറ്റി സെഷന്റെ ആദ്യ ദിവസം തന്നെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുകയും ചെയ്യും. അതിനുമുമ്പ് സിൻഹ രാജിവച്ചേക്കും. ബിജെപി നേതൃത്വം പറയുന്നത് അനുസരിച്ചായിരിക്കും അദ്ദേഹം പ്രവർത്തിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു.

നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് സ്പീക്കർ ആർജെഡിയിൽ നിന്നായിരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പിയുടെ മുഖ്യ തന്ത്രജ്ഞനുമായ അമിത് ഷാ മഹാരാഷ്ട്ര മോഡൽ ആവർത്തിക്കാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. ബിജെപിയുടെ പിന്തുണയോടെയായിരുന്നു ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ഉദ്ധവ് താക്കറെയെ കടത്തിവെട്ടി മുഖ്യമന്ത്രി ആയത്.
നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

അതേസമയം, ബീഹാറില്‍ വീണ്ടും മുഖ്യമന്ത്രി ആയെങ്കിലും പഴയ ഒരു മേല്‍ക്കൈ നിതീഷ് കുമാറിന് ഇല്ല. പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. ഇത് എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയുമായുള്ള സഖ്യം ഒഴിഞ്ഞാലും നിതീഷ് തന്നെയാവും മുഖ്യമന്ത്രി എന്നത് നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. എന്നാല്‍ ബീഹാറില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റം തേജസ്വിയാദവിന്റെ സ്വാധീനം വ്യക്തമാക്കുന്നു. കാരണം ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചത് തേജസ്വിയെ ആയിരുന്നു.

ഇന്ത്യാ ടുഡേ സി വോട്ടറിന്റെ സര്‍വേയിലാണ ഇക്കാര്യം വ്യക്തമാകുന്നത്. ആരായാരിക്കണം ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യമായിരുന്നു സര്‍വേയിലെ പ്രധാനപ്പെട്ടത്. ഇതില്‍ ജനപ്രീതിയില്‍ വളരെ മുന്നിലെത്തിയിരിക്കുന്നത് തേജസ്വി യാദവാണ്. നിതീഷ് കുമാറിനേക്കാളും വളരെ മുമ്പാണ് തേജസ്വി. ജനങ്ങള്‍ തേജസ്വിയെ ആണ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. സര്‍വേയില്‍ കൂടുതല്‍ പേരും പിന്തുണച്ചത് തേജസ്വിയെയാണ്.അതേസമയം നിതീഷ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് തേജസ്വി യാദവിന് ലഭിച്ചത്. സര്‍വേയിലെ 43 ശതമാനം പേരും തേജസ്വിയാവണം അടുത്ത മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്. എന്നാല്‍ നിതീഷ് കുമാറിനെ പിന്തുണച്ചത് വെറും 24 ശതമാനം ആളുകളാണ്. ഇവര്‍ക്ക് നിതീഷ് തന്നെ മുഖ്യമന്ത്രിയാവണമെന്നാണ്. ബിജെപി നേതാവ് മുഖ്യമന്ത്രിയാവണമെന്ന് 19 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications