ഹൈദരാബാദില്‍ പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു; പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിമെന്ന് സംശയം
കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ ബ്ലുവെയിൽ ഗെയിമാണെന്നാണ് പോലീസിന്റെ നിഗമനം.
ഹൈദരാബാദ്: ബ്ലൂവെയിൽ ഗൈയിമിന് നിരോധനം ഏർപ്പെടുത്തിയിട്ടും ഇപ്പോഴും കൗമാരക്കാരുടെ ജീവിതം കർന്നെടുക്കുന്നതായി റിപ്പോർട്ട്. ഹൈദരാബാദിൽ വീണ്ടും ഒരു ജീവൻകൂടി പൊലിഞ്ഞു. പത്തൊന്‍പതുകാരനായ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ ബ്ലുവെയിൽ ഗെയിമാണെന്നാണ് പോലീസിന്റെ നിഗമനം.

ഗാന്ധിപേട്ടില്‍ താമസക്കരനായ വരുണിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിയാണ് വരുണ്‍ മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളൊന്നും വരുണിന് ഉണ്ടായിരുന്നില്ലെന്നാണ് മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നു. വരുണ്‍ വളരെ സൗമ്യനായ കുട്ടിയായിരുന്നെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.വരുണിന്റെ ലാപ്‌ടോപ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊലക്കളിയായ ബ്ലൂവെയ്ൽസ് വീണ്ടും വരുകയാണ്. സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടും ഇപ്പോഴും ഈ ഗൈയിം കളിക്കുന്നവർ നാട്ടിൽ ഉണ്ടെന്നുള്ള തെളിവാണ് വരുണിന്റെ മരണത്തിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ ഹൈദരാബാദില്‍ ബ്ലൂ വെയ്ല്‍ കളിക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടുതലാണെന്ന നിഗമനത്തെത്തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications