വഴങ്ങാത്ത പാര്‍ട്ടികളെ തീര്‍ക്കാന്‍ നിര്‍ദ്ദേശം:കേന്ദ്രരഹസ്യം കെജ്രിവാള്‍ പുറത്തുകൊണ്ടുവന്നു എങ്ങനെ?
ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ ഓഫിസിലെ സി സിബി ഐ റെയ്ഡിനെ ചൊല്ലി കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ആളിക്കത്തുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ലക്ഷ്യമിട്ടു നീങ്ങാന്‍ കേന്ദ്ര സർക്കാരിന്ർറെ സമ്മര്‍ദ്ദം ഉണ്ടെന്നും വഴങ്ങാത്ത പാര്‍ട്ടികളെ തീര്‍ക്കാനുമാണ് സി ബിഎെയ്ക്ക് ലഭിച്ച നിര്‍ദ്ദേശമെന്ന് കെജ്രിവാള്ർ ട്വീറ്റ് ചെയ്തു.
ഈ രഹസ്യം വ്യാഴാഴ്ച ഒരു സി ബി ഐ ഓഫീസര്‍ തന്നോട് പറഞ്ഞതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെളിപ്പെടുത്തി. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുമായാണ് കെജ്രിവാള്‍ മുന്നോട്ടു വന്നിട്ടുള്ളത്.

പുതിയ വെളിപ്പെടുത്തല്‍
കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുമായാണ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

സിബിയ്ക്ക് സമ്മര്‍ദ്ദം
ഒന്നുവിടാതെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ലക്ഷ്യമിട്ടുക്കൊണ്ടു സി ബി ഐയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നത്. ഇതിലൊന്നാണ് കെജ്രിവാളിന്റെ പാര്‍ട്ടി.

വഴങ്ങാത്ത പാര്‍ട്ടിക്കളെ തീര്‍ക്കാന്‍
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും തീര്‍ക്കാന്‍ സി ബി ഐയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായി. എന്നാല്‍ ഇതില്‍ വഴങ്ങാത്ത പാര്‍ട്ടികളെ തീര്‍ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.

വെളിപ്പെടുത്തിയത് സി ബി ഐ ഓഫീസര്‍
ഇക്കാര്യം വെളിപ്പെടുത്തിയത് സി ബി ഐ ഓഫീസറാണെന്ന് കെജ്രിവാള്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

അരുണ്‍ ജെയ്റ്റിലുയുടെ രാജി
റെയ്ഡിന് പിന്നാലെ കെജ്രിവാള്ർ ദില്ലി ക്രിക്കറ്റ് അസോസിയേനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിക്കെതിരായ അന്വേ
ഷണ റിപ്പോര്‍ട്ട് പുറത്തു വിട്ട് രാജിക്കായുള്ള ആവശ്യം ശക്തമാക്കുന്നുണ്ട്.

ജെയ്റ്റിലിയെ പുറത്താക്കണം
അരുണ്‍ ജെയ്റ്റിലി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്ന് അരവിന്ദ് കെജ്രിവാല്‍ ആവശ്യപ്പെട്ടു.

കെജ്രിവാളിന്റെ നുണ പ്രചാരണം
അരുണ്‍ ജെയ്റ്റിലി ദില്ലി മുഖ്യമന്ത്രിക്കെതിരെയും ആഞ്ഞടിച്ചു. കെജ്രിവാള്‍ നുണപ്രചാരണം നടത്തുകയാണെന്നും മനോവിഭ്രാന്തി ബാധിച്ചവരെ പോലെയാണ് സംസാരിക്കുന്നതെന്നുമാണ് പറഞ്ഞത്.
|
ട്വീറ്റ് ചെയ്തത്
റെയ്ഡ് രഹസ്യം പുറത്തായത് കെജ്രിവാള്ർ ട്വീറ്റ് ചെയ്തതാണ്.












Click it and Unblock the Notifications