മോദിക്ക് എന്തുകൊണ്ട് മണിപ്പൂരിൽ പോയി മാപ്പ് പറഞ്ഞുകൂടാ; ബിരേൻ സിങ്ങിന്റെ ക്ഷമാപണത്തിന് പിന്നാലെ കോൺഗ്രസ്
ന്യൂഡൽഹി: മുഖ്യമന്ത്രി എൻ ബിരേൻ സിങ് ചെയ്തത് പോലെ കഴിഞ്ഞ 19 മാസക്കാലമായി തുടരുന്ന വംശീയ കലാപത്തിൽ പ്രധാനമന്ത്രി മോദി എന്ത് കൊണ്ട് മണിക്കൂർ സന്ദർശിക്കുന്നില്ലെന്നും മാപ്പ് ചോദിക്കുന്നില്ലെന്നും കോൺഗ്രസ്. " എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോയി ഇതേ കാര്യം പറയാനാകാത്തത്? രാജ്യവും ലോകവും ചുറ്റി സഞ്ചരിക്കുമ്പോഴും അദ്ദേഹം സംസ്ഥാനം സന്ദർശിക്കുന്നത് ബോധപൂർവം ഒഴിവാക്കി. മണിപ്പൂരിലെ ജനങ്ങൾക്ക് ഈ അവഗണന മനസ്സിലാക്കാൻ കഴിയില്ല" അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ജനങ്ങളെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഉത്തരവാദിത്തം പൂർണമായതിനാൽ സിങ്ങിന്റെ ക്ഷമാപണം ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. 2023 മേയ് 3 ന് വടക്ക് കിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിനെക്കുറിച്ച് മോദി ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങളെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉത്തരവാദിത്തം പൂർണമായതിനാൽ സിങ്ങിൻ്റെ ക്ഷമാപണം ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. 2023 മെയ് 3 ന് വടക്ക് കിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിനെക്കുറിച്ച് മോദി മൗനം വെടിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം യാത്ര ചെയ്യുന്ന മോദി എന്തുകൊണ്ട് സംസ്ഥാനം സന്ദർശിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് മോദി എം എൽ എമാരെയും രാഷ്ട്രീയ പാർട്ടി നേതൃത്വത്തേയും ജനങ്ങളേയും കാണാത്തത്. ക്രമസമാധാനവും ദുരിതാസ്വാസ ക്യാമ്പുകൾ സ്ഥാപിക്കലും സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അങ്ങനെ ചെയ്യുന്നത് ഉപകാരമായി പറയേണ്ടതില്ലെന്നും ജയരാം രമേഷ് പറഞ്ഞു.
കഴിഞ്ഞ 19 മാസങ്ങളിൽ തോക്കുകളും ഗ്രനേഡുകളും കൈവശം വെച്ചിരിക്കുന്ന ചില സായുധ സേനകളെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തും.
സംസ്ഥനത്തെ വംശീയ അക്രമങ്ങളിൽ മണിപ്പൂരിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ് എത്തിയതിന് പിന്നാലെയായിരുന്ന ജയറാം രമേഷ് പ്രതികരിച്ചത്. സംസ്ഥാനത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവ വികാസങ്ങളിൽ ഖേദിക്കുന്നുവെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് വർഷം അവസാനിക്കുന്നതെന്നും 2025 ൽ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications