Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വായുവിലൂടെ പകരും; സ്ഥീരീകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ

ഡൽഹി; വായുവിലൂടെ കൊറോണ വൈറസ് (SARS-CoV-2) അണുബാധ പടരുന്നതായി സ്ഥിരീകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളിലായി നടത്തിയ ഒരു കൂട്ടായ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഈ പഠനത്തിന്റെ ഫലങ്ങൾ ഇപ്പോൾ ജേണൽ ഓഫ് എയറോസോൾ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനത്തിന്റെ ഭാ ഗമായി കോവിഡ് രോഗികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വായു സാമ്പിളുകളിൽ നിന്നുള്ള കൊറോണ വൈറസ് ജീനോം ഉള്ളടക്കം ശാസ്ത്രജ്ഞർ വിശകലനം ചെയ്തു. ആശുപത്രികൾ, കൊവിഡ് രോഗികൾ മാത്രം കുറച്ച് സമയം ചെലവഴിച്ച അടച്ചിട്ട മുറികൾ, ഹോം ക്വാറന്റൈൻ ചെയ്‌ത കൊവിഡ് രോഗികളുടെ വീടുകൾ എന്നിവയിൽ നിന്നാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്. കോവിഡ് രോഗികൾക്ക് ചുറ്റുമുള്ള വായുവിൽ വൈറസ് പതിവായി കണ്ടെത്താനാകുമെന്നും പരിസരത്ത് ഹാജരായ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോസിറ്റീവ് നിരക്ക് വർദ്ധിക്കുമെന്നും അവർ ഇതിലൂടെ കണ്ടെത്തി.

coronavirus

ആശുപത്രികളിലെ ഐസിയുവിലും നോൺ ഐസിയു വിഭാഗത്തിലും വൈറസ് ഉണ്ടെന്നും പഠനം വെളിപ്പെടുത്തി. അണുബാധയുടെ തീവ്രത പരിഗണിക്കാതെ രോഗികൾ വായുവിലേക്ക് വൈറസ് പുറത്തുവിടുന്നുവെന്നും ഇത് പടരാതിരിക്കാൻ എല്ലാവരും മാസ്ക് ധരിക്കുന്നത് തുടരണമെന്നും ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. "അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം ഇല്ലെങ്കിൽ കൊറോണ വൈറസിന് കുറച്ച് സമയം വായുവിൽ തുടരാൻ കഴിയുമെന്ന് ഞങ്ങളുടെ ഫലങ്ങൾ കാണിച്ചു. ഒരു മുറിയിൽ രണ്ടോ അതിലധികമോ കോവിഡ് -19 രോഗികൾ ഉള്ളപ്പോൾ വായുവിൽ വൈറസ് വരുന്നതിന്റെ പോസിറ്റിവിറ്റി നിരക്ക് 75% ആണെന്ന് ഞങ്ങൾ കണ്ടെത്തി" ശാസ്ത്രജ്ഞരിൽ ഒരാളായ ശിവരഞ്ജനി മൊഹരീർ പറഞ്ഞു.

ഞങ്ങളുടെ നിരീക്ഷണങ്ങൾ മുമ്പത്തെ പഠനങ്ങളുമായി ഒത്തുപോകുന്നതാണ്. കോവിഡിന്റെ സാന്ദ്രത പുറത്തെ വായുവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഡോർ വായുവിൽ ഇത് കൂടുതലാണെന്ന് കാണാമെന്നും മൊഹരീർ പറഞ്ഞു. "ക്ലാസ് മുറികളും മീറ്റിംഗ് ഹാളുകളും പോലുള്ള ഇടങ്ങളിലെ അണുബാധയുടെ സാധ്യത പ്രവചിക്കാനുള്ള ഉപയോഗപ്രദമായ മാർഗമാണ് വായു നിരീക്ഷണം. അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ പരിഷ്കരിക്കാൻ ഇത് സഹായിക്കും, "പഠനത്തിന്റെ പ്രധാന ശാസ്ത്രജ്ഞനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റി ഡയറക്ടറുമായ ഡോ. രാകേഷ് മിശ്ര പറഞ്ഞു. എയർ സർവൈലൻസ് ടെക്നിക് കൊറോണ വൈറസിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും മറ്റ് വായുവിലൂടെ പകരുന്ന അണുബാധകൾ നിരീക്ഷിക്കാൻ ഒപ്റ്റിമൈസ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+