കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാവിനെ പോലീസുകാര്‍ ലോക്കപ്പിലിട്ട് തല്ലികൊന്നു; 14 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

Google Oneindia Malayalam News

ദില്ലി: ദളിത് യുവാവിനെ പോലീസുകാര്‍ ലോക്കപ്പിലിട്ട് തല്ലികൊന്നു. കാണ്‍പൂരില്‍ മോഷണകുറ്റത്തിന് കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് ലോക്കപ്പിലിട്ട് പോലീസുകാര്‍ തല്ലികൊന്നത്. കമല്‍ വാത്മീകി എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.

ഗര്‍ഭിണിയെ കൊന്ന് റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍ഗര്‍ഭിണിയെ കൊന്ന് റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍

സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. രണ്ട് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത കമലിനെ പോലീസ്‌റ്റേഷന്റെ ഒരു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.

Crime

കമല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പേര് സംബന്ധിച്ച ആശയകുഴപ്പമുണ്ടായിട്ടുണ്ടെന്നുമാണ് പോലീസ് ഭാഷ്യം. രാജു എന്ന പേരാണ് രേഖകളിലുള്ളതെന്നാണ് പോലീസ് പറയുന്നത് എന്നാല്‍ പോലീസ് അവകാശപ്പെടുന്ന രാജു എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കട്ടിലിനുള്ളില്‍ ഒളിപ്പിച്ചുഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു

പോലീസ് കൊലപാതകം മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നും വ്യാജ പേരിലാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കമലിന്റെ മരണത്തുടര്‍ന്ന് പോലീസും ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. അന്വേഷണത്തിന്റെ ഭാഗമായി സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഷലാബ് മാത്തൂര്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
All 14 policemen at a police post in Kanpur were suspended and a murder case was filed against one of them, after a young Dalit man was found dead in custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X