ഉത്തര്‍പ്രദേശില്‍ തലവേദന ഒഴിയാതെ ബിജെപി; ഹിന്ദു യുവവാഹിനി 64 സീറ്റില്‍ മല്‍സരിക്കും
കിഴക്കന്‍ യുപിയില്‍ ബിജെപിക്കെതിരേ 64 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഹിന്ദു യുവവാഹിനി അറിയിച്ചു.
ലക്നൗ: ഉത്തര്‍ പ്രദേശില്‍ അധികാരം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കുന്ന ബിജെപിയില്‍ ഒന്നിന് പിറകെ ഒന്നായി വിമതസ്വരങ്ങള്‍ ഉയരുന്നു. കിഴക്കന്‍ യുപിയില്‍ ബിജെപിക്കെതിരേ 64 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഹിന്ദു യുവവാഹിനി അറിയിച്ചു.
സ്ഥാപക നേതാവ് യോഗി ആദിത്യനാഥിന്റെ അഭ്യര്‍ഥന തള്ളിയാണ് ഹിന്ദുയുവ വാഹിനി ബിജെപിക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. യുപിയില്‍ ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണ് ഹിന്ദു യുവവാഹിനിയുടെ പ്രധാന ആവശ്യം.

ഫെബ്രുവരി 11 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ 150 സീറ്റുകളില്‍ മല്‍സരിക്കാന്‍ ആളെ കിട്ടാതെ പാര്‍ട്ടി പ്രയാസപ്പെടവെയാണ് പുതിയ തലവേദനയായി ഹിന്ദു യുവവാഹിനി രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ സമാനമായ ആവശ്യം സംഘടനയുടെ പലരും ഉന്നയിച്ചിരുന്നെങ്കിലും യോഗി ആദിത്യനാഥ് എംപി ഇക്കാര്യം തള്ളിയിരുന്നു. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ പുരോഹിത ശ്രേഷ്ഠനാണ് അഞ്ച് തവണ എംപിയായ ആദിത്യനാഥ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ലക്നൗവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പുറത്തിറക്കുമ്പോള്‍ ആദിത്യനാഥ് കൂടെയുണ്ടായിരുന്നു. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനാണ് ആദിത്യനാഥ്.

എന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന് ഹിന്ദു യുവവാഹിനി മേധാവി സുനില്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ യോഗി ആദിത്യനാഥിന് വേണ്ടിയാണ് പ്രവര്ത്തിക്കുന്നതൈന്നും അദ്ദേഹം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആവണമെന്നും സിങ് ആവശ്യപ്പെട്ടു.

ഗോരഖ്പൂരിലെ ആറ് മണ്ഡലത്തിലേക്ക് സംഘടന സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഞായറാഴ്ച 12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് അവര്‍ പറയുന്നത്.

യോഗി ആദിത്യനാഥിന് സ്വാധീനമുള്ള മേഖലയാണ് കിഴക്കന്‍ യുപി. ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുയുവ വാഹിനി പ്ലക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നിലവിലെ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല. രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ് കിഴക്കന്‍ യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് നാലിനും എട്ടിനും. വോട്ടെണ്ണല്‍ 11നാണ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications