സത്യം തെറ്റിക്കാന്‍ പോകുന്നതിന് മുന്‍പ് ദൈവത്തോട് ചോദിച്ചു, ദൈവം പറഞ്ഞത് ഇങ്ങനെ..; ദിഗംബര്‍ കാമത്ത് പറയുന്നു
പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്കി കൊണ്ടാണ് ദിംഗബര്‍ കാമത്തും 11 എം എല്‍ എമാരും പാര്‍ട്ടി വിട്ടത്. ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇവരടക്കമാണ് ഇന്ന് പാര്‍ട്ടി വിട്ടത്.
ഇപ്പോഴിതാ സത്യപ്രതിജ്ഞ ലംഘിച്ചതിനെ കുറിച്ചും ബി ജെ പിയിലേക്ക് വന്നതിനെ കുറിച്ചും പറയുകയാണ് ദിഗംബര്‍ കാമത്ത്. ബി ജെ പിയില്‍ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എം എല്‍ എമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചു എന്നുമാണ് കൂറുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയ ദിഗംബര്‍ കാമത്ത് പറയുന്നത്.

താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ കോണ്‍ഗ്രസ് വിടില്ലെന്ന് പ്രതിജ്ഞയെടുത്തു എന്നത് സത്യമാണെന്നും മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ ദിഗംബര്‍ കാമത്ത് പറഞ്ഞു. എന്നാല്‍ ഞാന്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങള്‍ക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു,' അദ്ദേഹം പറഞ്ഞു.

ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തത്. 2019 ല്‍ കോണ്‍ഗ്രസിന്റെ വലിയൊരു വിഭാഗം എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടതിന് ശേഷമാണ് കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിച്ചത്.

ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്ക്കുകളിലും പോയാണ് ഓരോരുത്തരും കൂറുമാറില്ല എന്ന് സത്യം ചെയ്തിരുന്നത്. എന്നാല്‍ ഗോവയിലെ 11 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ എട്ട് പേരും ഭരണകക്ഷിയായ ബി ജെ പിയിലേക്ക് മാറുകയായിരുന്നു. 2017 ല്‍ ഗോവയിലെ 40 ല്‍ 17 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.

എന്നാല്‍ 13 സീറ്റുകള്‍ നേടിയ ബി ജെ പി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം 15 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് മാറി. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയാണ് കൂറുമാറ്റം എന്നത് കോണ്‍ഗ്രസിന് നാണക്കേടായി.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

എട്ട് എം എല്‍ എമാര്‍ ഒരു ഗ്രൂപ്പായി പിരിഞ്ഞുപോയതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കാനാവില്ല. അത് പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്. ഇവര്‍ ബി ജെ പിയില്‍ ലയിക്കാന്‍ ആണ് സാധ്യത. 40 അംഗ നിയമസഭയില്‍ 25 എം എല്‍ എമാരുള്ള ബി ജെ പിയും സഖ്യകക്ഷികളും ഇതിനകം തന്നെ ഭൂരിപക്ഷത്തിലാണ്. ബി ജെ പിക്ക് ഇപ്പോള്‍ 33 എം എല്‍ എമാരുടെ പിന്തുണയായി. പ്രതിപക്ഷത്ത് ഏഴ് എം എല്‍ എമാരാണ് ഉള്ളത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications