Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രൈനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാവില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഏതെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കോ സര്‍വ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍ എം സി) ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

1

അതത് വിദേശ മെഡിക്കല്‍ കോളേജുകളിലെ/സര്‍വകലാശാലകളിലെ ഒന്നാം വര്‍ഷ മുതല്‍ നാലാം വര്‍ഷ വരെ ബാച്ചുകളിലെ ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പ്രാഥമികമായി അതാത് സെമസ്റ്ററുകളില്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് സര്‍ക്കാര്‍ പ്രതികരണം.

2

'ഇത്തരം വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ്, 1956 അല്ലെങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്റ്റ്, 2019, കൂടാതെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനോ മാറ്റുന്നതിനോ ഉള്ള ചട്ടങ്ങള്‍ക്ക് കീഴിലും അത്തരം വ്യവസ്ഥകളൊന്നുമില്ല, സര്‍ക്കാര്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

3

ഉക്രൈനില്‍ എം ബി ബി എസ് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എന്‍എംസി വിദേശകാര്യ മന്ത്രാലയവുമായി (എംഇഎ) കൂടിയാലോചിച്ച് 2022 സെപ്റ്റംബര്‍ 6 ന് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമുള്ള നടപടികള്‍ തങ്ങള്‍ ചെയ്യും എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

4

മറ്റ് രാജ്യങ്ങളില്‍ അവരുടെ ശേഷിക്കുന്ന കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നത് അംഗീകരിക്കും. അവരുടെ ശേഷിക്കുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, സര്‍ട്ടിഫിക്കറ്റ് ഉക്രൈനിലെ മാതൃ സ്ഥാപനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു. ആഗോളതലത്തില്‍ വിവിധ വിദേശ രാജ്യങ്ങളിലെ ദുരിതബാധിതരായ വിദേശ വിദ്യാര്‍ത്ഥികളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിക്കുന്ന അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിനോട് എതിര്‍പ്പില്ല.

5

എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ അതത് ഉക്രേനിയന്‍ മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിന് കീഴില്‍ അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, അത്തരം സര്‍വ്വകലാശാലകള്‍ 2022-23 അധ്യയന വര്‍ഷത്തിലെ ആദ്യ സെമസ്റ്ററില്‍ അക്കാദമിക് മൊബിലിറ്റിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതായി സര്‍ക്കാര്‍ പറഞ്ഞു.

6

സെപ്തംബര്‍ 6 ലെ പൊതു അറിയിപ്പില്‍, 'ആഗോള മൊബിലിറ്റി' എന്ന പ്രയോഗം ഈ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ കോളേജുകളില്‍/യൂണിവേഴ്സിറ്റികളില്‍ ഉള്‍ക്കൊള്ളും എന്ന് അര്‍ത്ഥമാക്കാന്‍ കഴിയില്ല. കാരണം ഇന്ത്യയിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഇന്ത്യയിലേക്ക് വിദ്യാര്‍ത്ഥികളെ കുടിയേറുന്നത് അനുവദിക്കുന്നില്ല..

7

നീറ്റ് പരീക്ഷയിലെ മോശം മെറിറ്റുള്ളവരില്‍ പലരുമാണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. മോശം മെറിറ്റുള്ള ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രീമിയര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ചാല്‍, ഈ കോളേജുകളില്‍ സീറ്റ് ലഭിക്കാത്തവരും പ്രവേശനം നേടിയവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

8

ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ താമസവുമായി ബന്ധപ്പെട്ട നയമോ നിലപാടോ എന്താണെന്ന് രേഖപ്പെടുത്താന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+