മഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെ
ദില്ലി: ബീഹാറിലെ എന്‍ഡിഎ സഖ്യം പൊളിഞ്ഞ് പുതിയ സര്‍ക്കാര്‍ മഹാസഖ്യത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുകയാണ്. 2015ലേത് പോലെ ഒരു നീക്കമാണോ ഇപ്പോള്‍ നടന്നതെന്ന് എല്ലാവരും സംശയിക്കുന്നുണ്ട്. അന്ന് ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഒന്നിപ്പിച്ചത് പ്രശാന്ത് കിഷോറായിരുന്നു. പിന്നണിയിലിരുന്ന് പ്രശാന്ത് നടത്തിയ ഓരോ നീക്കവും വലിയ വിജയമായി മാറി.
ഡബിള്‍ എഞ്ചിന് വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!
Recommended Video
ഇത്തവണയും പ്രശാന്തിന്റെ പേര് രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ബിജെപിയുമായുള്ള ഈ സഖ്യം പൊളിക്കാന്‍ പ്രശാന്ത് കാരണമായോ എന്നാണ് ചോദ്യം. ഇതിനോട് പ്രശാന്ത് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇനി ബീഹാറിന് എന്ത് സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്...

തനിക്കും ഇപ്പോഴത്തെ മഹാസഖ്യവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് പ്രശാന്ത് പറയുന്നു. നിതീഷ് സഖ്യം വിട്ടു എന്നത് മറ്റൊരു കാര്യം. ഇത് പത്ത് വര്‍ഷത്തിനിടെ ബീഹാറില്‍ ആറാമത്തെ സര്‍ക്കാരാണ്. രാഷ്ട്രീയ അസ്ഥിരതയാണ് ബീഹാറില്‍ ഉണ്ടായിരിക്കുന്നത്. നിതീഷിന് കീഴില്‍ മറ്റൊരു സര്‍ക്കാര്‍ കൂടി ഭരണ അസ്ഥിരതയിലേക്ക് പോകാനൊരുങ്ങുകയാണ്.

രണ്ട് കാര്യങ്ങള്‍ മാത്രം കൃത്യമായി ഇതില്‍ നടക്കും. ഒന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നതാണ്. രണ്ടാമത്തെ കാര്യം ബീഹാറിന്റെ അവസ്ഥ മോശമായി തുടരുമെന്നാണ്. പല കാര്യങ്ങളും നിതീഷ് ചെയ്യുന്നുണ്ട്. പക്ഷേ പലതും ശരിയായി വരുന്നില്ല. ബീഹാറിലെ പുതിയ സര്‍ക്കാരിന് ആശംസ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ രൂപീകരിച്ച മഹാസഖ്യത്തിന്റെ രീതി തന്നെ വ്യത്യസ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ എന്ന രീതിയിലാണ് തിരഞ്ഞെടുപ്പില്‍ പോരാട്ടം നടത്തിയതെന്നും പ്രശാന്ത് പറഞ്ഞു.

അന്ന് ഒരു ബദല്‍ ഒരുക്കുക എന്ന തന്ത്രമായിരുന്നു ഉണ്ടായത്. അതൊരു ഭരണ മോഡല്‍ കൂടിയാണ്. അതില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമില്ല. ബിജെപിയുമായുള്ള സഖ്യത്തില്‍ നിതീഷ് കുമാര്‍ അത്ര തൃപ്തനായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം സഖ്യം വിട്ടത്. തേജസ്വി യാദവ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ മദ്യ നിരോധനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ഭരണത്തിലാണ്. എന്തായിരിക്കും അദ്ദേഹം ചെയ്യുകയെന്ന് കണ്ട് തന്നെ അറിയണം. മദ്യനിരോധനം മാറ്റുമോ എന്നാണ് അറിയേണ്ടത്.

അതുപോലെ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും പറഞ്ഞിരുന്നു. അതും നടപ്പാക്കുമെന്ന് കരുതുന്നു. രണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അദ്ദേഹം നടപ്പാക്കുമോ എന്ന് കണ്ടറിയേണ്ടതാണെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. ജെഡിയുവിന് മുമ്പ് 115 സീറ്റുണ്ടായിരുന്നു. 2015ല്‍ 72 സീറ്റായി. ഇപ്പോഴത് 43 സീറ്റായി കുറഞ്ഞു. ഇത് നിതീഷിന്റെ രാഷ്ട്രീയ വിശ്വാസ്യത കുറയുന്നത് കൊണ്ടാണ്. തിരഞ്ഞെടുപ്പില്‍ അത് പ്രകടമായി കാണുന്നുണ്ടെന്ന മുന്നറിയിപ്പും പ്രശാന്ത് നല്കി. സീറ്റ് കുറഞ്ഞാലും പക്ഷേ നിതീഷ് മുഖ്യമന്ത്രി തുടരുമെന്നും പ്രശാന്ത് വ്യക്തമാക്കി.

നിതീഷിന്റെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് എനിക്ക് അവകാശപ്പെടാനാവില്ല. അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. നിതീഷ് ഒരിക്കലും അത്തരത്തില്‍ ചിന്തിക്കുന്നുണ്ടാവുമോ എന്ന് പോലും അറിയില്ല. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അപക്വമാണ്. മോദിക്ക് ബദല്‍ ആരാണെന്ന് പറയുക എന്റെ ജോലിയല്ല. ഇപ്പോഴുള്ളത് സര്‍ക്കാരിനെ ആര് നിയന്ത്രിക്കുമെന്നും ഭരിക്കുമെന്നുമുള്ള കാര്യമാണ്. അതുകൊണ്ട് അതേ തലത്തിലുള്ളവര്‍ തന്നെ അത് ചിന്തിച്ച് തീരുമാനിക്കണമെന്നും പ്രശാന്ത് പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications