ആള്‍ക്കൂട്ട കൊലകള്‍ക്ക് വധശിക്ഷ; കടുത്ത നിയമം വരുന്നു... തബ്രീസ് അന്‍സാരി ഇഫക്ട്?
റാഞ്ചി: ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പതിവ് വാര്‍ത്തകളാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും സുപ്രീംകോടതി വരെ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടലുണ്ടായിരുന്നില്ല. എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വിഷയത്തില്‍ സുപ്രധാനമായ തീരുമാനം എടുക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട കൊലപാതക കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ നിര്‍ദേശിക്കുന്ന ബില്ല് അടുത്ത നിമയസഭാ സമ്മേളനത്തില്‍ പരിഗണിക്കും.
ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തടവ് ശിക്ഷയും അതില്‍ ഭാഗമായവര്‍ക്ക് പിഴ ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് പാസാക്കാന്‍ പോകുന്നത്. ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണം തടയല്‍ ബില്ല് 2021 എന്ന പേരിലാണ് നിയമം വരുന്നത്. ഡിസംബര്‍ 16 മുതല്‍ 22 വരെയാണ് നിയമസഭാ സമ്മേളനം. ഈ സമ്മേളനത്തില്‍ ബില്ല് സഭയില്‍ അവതരിപ്പിക്കും. പാസാക്കിയാല്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും ജാര്‍ഖണ്ഡ്. നേരത്തെ ബംഗാളും രാജസ്ഥാനും നിയമം പാസാക്കിയിരുന്നു.

നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. 24കാരനായ തബ്രീസ് അന്‍സാരിയെ കെട്ടിയിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. അന്‍സാരിയെ മാര്ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മോഷണം ആരോപിച്ചാണ് നവവരനായ തബ്രീസ് അന്‍സാരിയെ അടിച്ചുകൊന്നത്. വിഷയം പാര്‍ലമെന്റില്‍ വലിയ ബഹളത്തിന് ഇടയാക്കി. ജയ് ശ്രീറാം, ജയ് ഹനുമാന് എന്നിങ്ങളെ വിളിക്കാന്‍ നിര്‍ബന്ധിച്ച് അന്‍സാരിയെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിച്ചിരുന്നത്. സംഭവത്തില്‍ കടുത്ത വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിറചിരിയോടെ കാവ്യ മാധവന്; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍
മാന്യതയോടെ ജിവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആള്‍ക്കൂട്ട ആക്രമണക്കേസിലെ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആക്രമണങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് 3 ലക്ഷത്തില്‍ താഴെ പിഴ ഈടാക്കാന്‍ അനുമതി നല്കുന്ന ബില്ലാണ് വരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഐജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഓഫീസര്‍. സംസ്ഥാന പോലീസ് മേധാവിയാണ് നോഡല്‍ ഓഫീസറെ നിയമിക്കുക. മാസത്തിലൊരിക്കല്‍ ഓഫീസറുടെ കീഴില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കണം. ഇത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ വന്നാല്‍ സ്വമേധയാ കേസെടുക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ആക്രമണ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications