മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം എന്ന് നിര്‍ദേശം. നരേന്ദ്ര മോദിയുടെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രവേശനത്തിനും സുരക്ഷാ പാസിനും വേണ്ടി സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
അതേസമയം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വന്‍ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരെ കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പ്രസാര്‍ ഭാരതിയ്ക്ക് കീഴിലുള്ള ഓള് ഇന്ത്യ റേഡിയോയും (എഐആര്‍) ദൂരദര്‍ശനും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ പ്രതിനിധികളോട് പോലും ''സ്വഭാവ പരിശോധന'' സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനാണ് നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29 ന് പൊലീസ് ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ മാധ്യമ പ്രതിനിധിമാരുടേയും ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും ലിസ്റ്റും അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം നല്കാന് ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസറോട് നിര്‍ദേശത്തില്‍ പറയുന്നു.

സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒക്ടോബര്‍ 1-നകം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സ ിഐ ഡി, ബിലാസ്പൂര്‍ ഓഫീസില്‍ നല്‍കാവുന്നതാണ് എന്നും റാലിയിലോ മീറ്റിംഗിലോ ഉള്ള അവരുടെ പ്രവേശനം ഈ ഓഫീസ് ആണ് തീരുമാനിക്കുക എന്നുമാണ് അറിയിപ്പില്‍ പറയുന്നത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സുരക്ഷാ പാസുകള്‍ നല്‍കുന്നതിന് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോര എന്നുമാണ് ജില്ല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറയുന്നത്.

ഇത് എല്ലാവര്ക്കും ബാധകമാണ് എന്നും ഡി പി ആര് ഒ കുല്‍ദീപ് ഗുലേറിയ പറഞ്ഞു. എയിംസ് ക്യാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ഹിമാചലിലെ ബിലാസ്പൂരില്‍ ഒരു പൊതുയോഗത്തെയും മോദി അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ആം ആദ്മിയും രംഗത്തെത്തി.

തന്റെ 22 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ആവശ്യത്തിന് താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് എ എ പി വക്താവ് പങ്കജ് പണ്ഡിറ്റ് പറഞ്ഞു. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം അപമാനകരവും മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമവുമാണ് എന്നും പങ്കജ് പണ്ഡിറ്റ് പറഞ്ഞു. ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹിമാചല്‍ കോണ്‍ഗ്രസ് വക്താവ് നരേഷ് ചൗഹാനും പറഞ്ഞു.അതേസമയം സംഭവം വിവാദമായതിന് പിന്നാലെ ഉത്തരവ് പിന്‍വലിച്ചിട്ടുണ്ട്. വിവാദ ഉത്തരവ് പിന്‍വലിക്കണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications