ഹിന്ദി പഠിച്ചാൽ ജോലി കിട്ടില്ല, പാനിപൂരി കച്ചവടം നടത്തുന്നവരുടെ ഭാഷയെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ; ഹിന്ദി ദേശീയ ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി. രാജ്യത്തെ സ്കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെത്തുടർന്നാണ് രൂക്ഷമായ വിമർശനവുമായി പൊൻമുടി രംഗത്ത് വന്നത്. ദക്ഷിണേന്ത്യയിൽ ഹിന്ദി പഠിക്കുന്നതിന്റെ ഫലപ്രാപ്തിയെ മന്ത്രി ചോദ്യം ചെയ്യുകയും ഹിന്ദിയെ "പാനി പുരി" വിൽപ്പനക്കാരുടെ ഭാഷ എന്ന് മുദ്രകുത്തുകയും ചെയ്തു.
തന്റെ പരാമർശം വിവാദമായതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് താൻ ഈ പരാമർശം നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. "തമിഴ്‌നാട്ടിൽ നിന്നുള്ള വിവിധ ആളുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നുണ്ട്. ഈ അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ലഭ്യമല്ലാത്തതിനാലാണ് ഉത്തരേന്ത്യയിൽ നിന്നുള്ള വിവിധ ആളുകൾ ഇവിടെ വന്ന് ജോലി ചെയ്യുന്നത്," അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ പഠിച്ചാൽ തൊഴിലവസരം ലഭിക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

"ഹിന്ദി പഠിച്ചാൽ ഒരാൾക്ക് ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങൾക്ക് ജോലി കിട്ടുന്നുണ്ടോ? കോയമ്പത്തൂർ വരെ ഒന്ന് പോയി നോക്കു അവിടെ ഹിന്ദി സംസാരിക്കുന്നവർ പാനി പൂരി വിൽക്കുകയാണ്" ഇതായിരുന്നു വിവാദമായ അദ്ദേഹത്തിന്റെ പരാമർശം. തമിഴ്‌നാട്ടിൽ നമുക്ക് നമ്മുടെ സ്വന്തം സംവിധാനം വേണം. തമിഴ്‌നാട്ടിൽ തമിഴ് ഒരു പ്രാദേശിക ഭാഷയാണ്. ഞങ്ങൾക്ക് ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണ്. എന്നാൽ ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് പലരും തെറ്റായി കരുതുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ദ്വിഭാഷ ഫോര്‍മുല സര്‍ക്കാര്‍ തുടരുമെന്നും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊന്‍മുടി വ്യക്തമാക്കി. ഭാരതിയാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നുവെന്ന വാദം ശരിയല്ലെന്നും ഒരു ഭാഷയും പഠിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും തമിഴ്നാട് ഗവർണർ ആര്‍.എന്‍. രവി. പറഞ്ഞു. എന്നാല്‍, തമിഴ്‌നാടിന്റെ വികാരം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടി പ്രതികരിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബോളിവുഡ് താരം അക്ഷയ് കുമാറും ഉൾപ്പെടെയുള്ള പ്രമുഖർ ഹിന്ദി വാദം മുന്നോട്ടുവെച്ചിരുന്നു. നേരത്തെ ഹിന്ദി സിനിമ താരം അജയ് ദേവ ഗണും കന്നഡ സിനിമ താരം കിച്ച സുദീപും തമ്മിൽ ദേശീയ ഭാഷ പ്രശ്നത്തിൽ സോഷ്യൽ മീഡിയ വഴി വാക്ക്പോര് നടത്തിയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications