Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി?

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസും. മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഫലത്തില്‍ ഉപേക്ഷിച്ചിരിക്കുമ്പോഴാണ് മഹാരാഷ്ട്രയിലെ സ്വന്തം എം എല്‍ എമാരുടെ ഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക. എം എല്‍ എമാരില്‍ പലരും 'ദുര്‍ബലരാണ്' എന്നും ഒരുമിച്ച് നിര്‍ത്തുന്നതില്‍ കേന്ദ്ര നേതൃത്വം യഥാര്‍ത്ഥ താല്‍പ്പര്യമൊന്നും കാണിക്കുന്നില്ലെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.

ബുധനാഴ്ച രാത്രി, മുംബൈയില്‍ അനുരഞ്ജനത്തിനായി അയച്ച എ ഐ സി സി നിരീക്ഷകന്‍ കമല്‍നാഥ് അല്‍പ്പനേരം താമസിച്ച ശേഷം മധ്യപ്രദേശിലേക്ക് മടങ്ങി. അതേസമയം തങ്ങളുടെ 44 എം എല്‍ എമാര്‍ തങ്ങളുമായി ഉറച്ചുനില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പറയുന്നത്. കമല്‍നാഥ് 41 പേരെ കണ്ടുവെന്നും മൂന്ന് പേരുമായി ഫോണില്‍ സംസാരിച്ചതായും പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു.

1

സംസ്ഥാനത്തെ പ്രധാന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടാഴ്ച മുമ്പ് വിളിച്ച് വരുത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മുംബൈയില്‍ താമസിക്കുന്ന സമയത്ത് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ കാണുകയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിക്കുകയും ചെയ്തിരുന്നു. തിരിച്ച് പോകുന്നതിന് മുമ്പ് അദ്ദേഹം ഉന്നത നേതൃത്വത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

2

''ഇത് പോയ കേസാണ്. ഉദ്ദവിന് പോരാടാനുള്ള മനസ്സ് നഷ്ടപ്പെട്ടതായി തോന്നുന്നു. ഒരുപക്ഷേ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. എന്തായാലും നമുക്ക് അധികമൊന്നും ചെയ്യാന്‍ കഴിയില്ല. എന്‍ സി പിയുടെ കാര്യവും ഇതുതന്നെ. സര്‍ക്കാരിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ളത് ശിവസേനയ്ക്കാണ്, ഒരു മുതിര്‍ന്നനേതാവ് എ ഐ സി സി പ്രവര്‍ത്തകന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

3

അതേസമയം തങ്ങളുടെ എം എല്‍ എമാര്‍ തങ്ങളോടൊപ്പമുണ്ട് എന്ന് കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ഐക്യമുണ്ട്. എന്നാല്‍ ശിവസേന എം എല്‍ എമാര്‍ ഇപ്പോഴും ഗുവാഹത്തിയില്‍ തുടരുന്നത് എന്തുകൊണ്ടാണെന്നാണ് എന്റെ ചോദ്യം. രാജിവെച്ച് പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ തയ്യാറാണെന്ന് ഉദ്ദവ് പറഞ്ഞു. അവര്‍ വീണ്ടും വന്ന് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത് അവര്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കണം.

4

ഗുവാഹത്തിയില്‍ ഇരുന്നുകൊണ്ട് അവര്‍ക്ക് എന്ത് നേടാനാകും എന്നും കമല്‍നാഥ് ചോദിച്ചു. അതേസമയം കമല്‍നാഥിനെപ്പോലെ, പല നേതാക്കള്‍ക്കും കോണ്‍ഗ്രസിന്റെ സ്വന്തം അംഗങ്ങളെ അത്ര ആത്മവിശ്വാസമില്ല. എം എല്‍ എമാരെ ഒരുമിച്ച് നിര്‍ത്താന്‍ മുന്‍കൈയെടുക്കാത്തതിന് ഒരു മുതിര്‍ന്ന നേതാവ് മഹാരാഷ്ട്രയുടെ എ ഐ സി സി ചുമതലയുള്ള എച്ച് കെ പാട്ടീലുമായി തര്‍ക്കിച്ചതായി പറയപ്പെടുന്നുണ്ട്.

5

'നമ്മുടെ എം എല്‍ എമാര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. അവരെ ഒരു ഹോട്ടലിലേക്കെങ്കിലും മാറ്റണം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എം എല്‍ സി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ക്രോസ് വോട്ട് ഉണ്ടായത് മറക്കരുത്,'' ഒരു നേതാവ് പറഞ്ഞു. രണ്ട് മുതല്‍ ഏഴ് വരെ എം എല്‍ എമാര്‍ ക്രോസ് വോട്ട് ചെയ്തതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു, ഇത് പാര്‍ട്ടിയുടെ ഒന്നാം നിര സ്ഥാനാര്‍ത്ഥിയായ സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ ചന്ദ്രകാന്ത് ഹന്ദോറെ പരാജയപ്പെടാന്‍ കാരണമായി.

6

എന്നാല്‍ പാര്‍ട്ടി ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ക്രോസ് വോട്ട് ചെയ്ത എം എല്‍ എമാരെ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ടോ? അവരോട് സംസാരിച്ചിട്ടുണ്ടോ?, ഒരു നേതാവ് പറഞ്ഞു. ഞങ്ങളുടെ ഏഴ് എം എല്‍ എമാര്‍ മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു. അത് ആശങ്കയ്ക്ക് കാരണമല്ലേ? എന്നാല്‍ ഞങ്ങള്‍ അത് ഗൗരവമായി എടുക്കുന്നില്ല. അതിനര്‍ത്ഥം ഞങ്ങളുടെ ചില എം എല്‍ എമാര്‍ ദുര്‍ബലരാണ്, ''ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

7

ഈ ഏഴ് എം എല്‍ എമാരെ ഞങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അവരില്‍ അഞ്ച് പേരും ഹാന്‍ഡോറിന് വോട്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ വിപ്പ് ലംഘിച്ച് ജഗ്താപിന് വോട്ട് ചെയ്‌തോ അതോ ഏഴ് പേരും ബിജെപിക്ക് വോട്ട് ചെയ്‌തോ എന്ന് കണ്ടെത്തണ്, ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പാര്‍ട്ടി സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഗൗരവം കാണിക്കണമെന്നും നേതാവ് പറഞ്ഞു.

8

കമല്‍നാഥ് ഒരു ദിവസത്തേക്ക് വന്നിട്ട് തിരിച്ചുപോയി, അദ്ദേഹത്തിന്റെ സംസ്ഥാനത്തും പാര്‍ട്ടിയെ നോക്കേണ്ടതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ എച്ച് കെ പാട്ടീല്‍ മുംബൈയിലെ ഒരു ഹോട്ടലിലാണെന്നാണ് വിവരം. ഏതെങ്കിലും എം എല്‍ എയെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

9

ഇങ്ങനെയാണോ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്? സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളോ ബാലാസാഹേബ് തോറാട്ടോ പാട്ടീലോ ആകട്ടെ. ഇവരില്‍ ആരെയും ഉദ്ധവ് താക്കറെ ഇതുവരെ കണ്ടിട്ടില്ല. ശരദ് പവാറിനെ കണ്ടു. ഇത് എന്താണ് കാണിക്കുന്നത്?, അദ്ദേഹം ചോദിച്ചു.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+