വരുന്നത് രണ്ട് എക്‌സ്പ്രസ് വേകള്‍..! ഒന്നര മണിക്കൂര്‍ യാത്ര 20 മിനിറ്റായി കുറയും; അടിമുടി മാറാന്‍ ചെന്നൈ

ചെന്നൈയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. ഉത്സവ സീസണുകളില്‍ ടിണ്ടി വനം മുതല്‍ ചെങ്കല്‍പേട്ട് വരെയും പിന്നീട് ചിലമ്പാക്കത്തും നീണ്ട ഗതാഗതക്കുരുക്കില്‍ പെടുന്ന അവസ്ഥ ഉടന്‍ തന്നെ പഴങ്കഥയാകും. യാത്രാസമയം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ലാഭിക്കാന്‍ സഹായിക്കുന്ന രണ്ട് എക്‌സ്പ്രസ്വേകള്‍ നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നുണ്ട്.

കടലിനടിയില്‍ സ്വര്‍ണമല കണ്ടെത്തി ചൈന... കരയിലുള്ളതിനേക്കാള്‍ അധികം! വെള്ളിയുടേയും സാന്നിധ്യം
കടലിനടിയില്‍ സ്വര്‍ണമല കണ്ടെത്തി ചൈന... കരയിലുള്ളതിനേക്കാള്‍ അധികം! വെള്ളിയുടേയും സാന്നിധ്യം

ഇതില്‍ പ്രധാനപ്പെട്ട ഒന്ന് മഹീന്ദ്ര സിറ്റി മുതല്‍ ചിലമ്പാക്കം ബസ് ടെര്‍മിനസ് വരെ നീളുന്ന 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ഡെക്കര്‍ എലിവേറ്റഡ് കോറിഡോറാണ്. ടോള്‍ പ്ലാസയോടുകൂടിയ ഈ ആറ് വരി പാത, തിരക്കുള്ള സമയങ്ങളില്‍ 90 മിനിറ്റോളം എടുക്കുന്ന യാത്രാസമയം 15-20 മിനിറ്റായി കുറയ്ക്കും. ഈ എക്‌സ്പ്രസ്വേ പാരനൂരിന് അപ്പുറത്തേക്കും വ്യാപിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതായി നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

National Highway

എന്നാല്‍ ചെറിയ കുന്നുകള്‍ ഉള്ളതിനാല്‍ അത് സാധ്യമല്ലാത്തതിനാല്‍, മഹീന്ദ്ര സിറ്റി വരെ മാത്രം നിര്‍മ്മിക്കാനാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 'ഐടി മേഖലയിലുള്ള നിരവധി ആളുകള്‍ ഈ പാത ഉപയോഗിക്കുന്നതിനാല്‍, ഒരു ഡബിള്‍ ഡെക്കര്‍ മെട്രോ കോറിഡോര്‍ കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. നിലവില്‍ ഇവര്‍ ചെങ്കല്‍പേട്ട് സബര്‍ബന്‍ ട്രെയിന്‍ പാതയാണ് ഉപയോഗിക്കുന്നത്.

അതിനാല്‍, മെട്രോയ്ക്കായി കൂടി പദ്ധതി തയ്യാറാക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു,' എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ നിര്‍ദ്ദേശം കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എലിവേറ്റഡ് എക്‌സ്പ്രസ്വേ നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മിക്കും. ഒപ്പം മെട്രോ റെയിലിനായുള്ള തൂണുകള്‍ സ്ഥാപിക്കുന്നതും അവരായിരിക്കും. മെട്രോ അധികൃതര്‍ ഗര്‍ഡറുകളും ട്രാക്കുകളും സ്ഥാപിക്കുകയും വൈദ്യുതീകരണ ജോലികള്‍ നടത്തുകയും ചെയ്യും.

ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. സെപ്തംബര്‍ 14 മുതല്‍ കുന്നോളം പൊന്നും പണവും കൈയിലേക്ക്
ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. സെപ്തംബര്‍ 14 മുതല്‍ കുന്നോളം പൊന്നും പണവും കൈയിലേക്ക്

'ആദ്യം എക്‌സ്പ്രസ്വേ തുറക്കും, തുടര്‍ന്ന് ഗതാഗത തടസമില്ലാതെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ സാധിക്കും. ഇത് പ്രായോഗികമാണ്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹൈവേ മന്ത്രി ആധവ് അര്‍ജുന നിയമസഭയില്‍ ഈ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ചെങ്കല്‍പേട്ടില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കാന്‍ മൂന്ന് മണിക്കൂര്‍ വരെ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ, മേല്‍മരുവാത്തൂരിന് ശേഷം ജിഎസ്ടി റോഡില്‍ നിന്ന് - പക്കം ഗ്രാമം മുതല്‍ കാഞ്ചീപുരം-ചെങ്കല്‍പേട്ട് ഹൈവേ ജംഗ്ഷനിലെ പരനൂര്‍ വരെ - മറ്റൊരു ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ്വേ നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാവുന്ന ഈ ആറ് വരി എക്‌സ്പ്രസ്വേ ഉത്തിരമേരൂര്‍ വഴിയും പാലാര്‍ നദിക്ക് കുറുകെയും കടന്ന് ജംഗ്ഷന് സമീപം അവസാനിക്കും.

സ്വര്‍ണവില ഇനിയും താഴേക്ക് വീഴും... കുറച്ചുകാലം കൂടി വിലയിടിവ് തുടരുമെന്ന് യുബിഎസ്
സ്വര്‍ണവില ഇനിയും താഴേക്ക് വീഴും... കുറച്ചുകാലം കൂടി വിലയിടിവ് തുടരുമെന്ന് യുബിഎസ്

'ഏകദേശം 15 കിലോമീറ്റര്‍ നീളമുള്ള ഈ എക്‌സ്പ്രസ്വേ, പടിഞ്ഞാറന്‍, തെക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ചെങ്കല്‍പേട്ടില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കും. തിരുവണ്ണാമലയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും ഉത്തിരമേരൂരില്‍ പ്രവേശനം ലഭിക്കും,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ടിണ്ടിവനം വരെയും അതിനപ്പുറത്തേക്കും ഈ എക്‌സ്പ്രസ്വേ വിപുലീകരിക്കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.

ഇത് സ്വതന്ത്രമായോ അല്ലെങ്കില്‍ നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച ചെന്നൈ-ട്രിചി എക്‌സ്പ്രസ്വേയുടെ ഭാഗമായോ നടപ്പിലാക്കാവുന്നതാണ്. ഇത് ടിണ്ടിവനത്തില്‍ നിന്ന് ചെങ്കല്‍പേട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയ്ക്കും. മൊത്തത്തില്‍, ടിണ്ടിവനത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ കിളമ്പാക്കത്ത് എത്തിച്ചേരാനാകും.

കൂടാതെ, ചെങ്കല്‍പേട്ട് മുതല്‍ ടിണ്ടിവനം വരെയുള്ള 68 കിലോമീറ്റര്‍ പാത 10 വരി പാതയായി (ആറ് പ്രധാന വരികളും രണ്ട് സര്‍വീസ് ലൈനുകളും ഉള്‍പ്പെടെ) വികസിപ്പിക്കാനും നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'എന്നാല്‍, പരനൂരിന് ശേഷം പ്രധാനപ്പെട്ട കുന്നിന്‍ പ്രദേശങ്ങള്‍ ഉള്ളതിനാല്‍ ഈ പദ്ധതിക്ക് ഇതുവരെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല. ഈ വര്‍ഷത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അടുത്ത 30 വര്‍ഷത്തേക്ക് ചെന്നൈയിലേക്കുള്ള ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിന് സാധിക്കും,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+