കടലിനടിയില്‍ സ്വര്‍ണമല കണ്ടെത്തി ചൈന... കരയിലുള്ളതിനേക്കാള്‍ അധികം! വെള്ളിയുടേയും സാന്നിധ്യം

പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ഉയര്‍ന്ന താപനിലയുള്ളതും സജീവവുമായ ഒരു വലിയ ജലതാപ മേഖല ചൈനീസ് ഗവേഷകര്‍ കണ്ടെത്തി. ഈ പ്രദേശത്തെ പോളിമെറ്റാലിക് സള്‍ഫൈഡ് വിഭവങ്ങള്‍ ലോകോത്തര നിലവാരമുള്ള കടല്‍ത്തീര നിക്ഷേപങ്ങള്‍ക്ക് തുല്യമായേക്കാമെന്ന് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കരയിലുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അളവ് വളരെ കൂടുതലുള്ള ചില അയിര് സാമ്പിളുകളും ഇതില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. സെപ്തംബര്‍ 14 മുതല്‍ കുന്നോളം പൊന്നും പണവും കൈയിലേക്ക്
ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. സെപ്തംബര്‍ 14 മുതല്‍ കുന്നോളം പൊന്നും പണവും കൈയിലേക്ക്

സിസിടിവി വാര്‍ത്താവിഭാഗം ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗ്ഹുവ യൂണിവേഴ്സിറ്റി, ചൈന ജിയോളജിക്കല്‍ സര്‍വേയുടെ കീഴിലുള്ള ക്വിംഗ്ദാവോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ജിയോളജി, ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് ചൈനയുടെ സമുദ്ര ഗവേഷണ കപ്പലായ ഷിയാങ്യാങ്ഹോങ് 10-ല്‍ ഈ പര്യവേക്ഷണം നടത്തിയത്.

Gold Reserve

18 ദിവസം നീണ്ടുനിന്ന പര്യവേക്ഷണത്തിനായി 'ഷിയാങ്യാങ്ഹോങ് 10' എന്ന ഗവേഷണ കപ്പലില്‍ ഷെന്‍ഷെനില്‍ നിന്ന് യാത്ര തിരിച്ച സംഘം, സമുദ്രാന്തര്‍ഭാഗത്തേക്ക് ഇറങ്ങാന്‍ കഴിയുന്ന പ്രത്യേക വാഹനങ്ങള്‍ ഉപയോഗിച്ച് ഏഴ് തവണ മുങ്ങല്‍ പരീക്ഷണങ്ങള്‍ നടത്തി. പുതുതായി കണ്ടെത്തിയ ഈ ധാതു നിക്ഷേപം, ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍, പടിഞ്ഞാറന്‍ പസഫിക്കിലെ ഒരു 'ബാക്ക്-ആര്‍ക്ക് ബേസിന്‍' പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് നേരത്തെ പത്തിലധികം സര്‍വേകള്‍ നടത്തിയ സംഘം, 700 മുതല്‍ 1,500 മീറ്റര്‍ വരെ ആഴത്തില്‍ ഉയര്‍ന്ന താപനിലയുള്ള ഡസന്‍ കണക്കിന് 'ഹൈഡ്രോതെര്‍മല്‍ വെന്റുകള്‍' (കടലടിത്തട്ടിലെ ചൂടുനീരുറവകള്‍) കണ്ടെത്തിയിരുന്നു. ഈ വെന്റുകളില്‍ നിന്നുള്ള ദ്രാവകങ്ങളുടെ താപനില 315 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു.

എയർടെൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇതാണ് ഡാറ്റയും കോളും ഒരുമിക്കുന്ന കിടിലൻ പ്ലാനുകൾ, അറിയാം
എയർടെൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇതാണ് ഡാറ്റയും കോളും ഒരുമിക്കുന്ന കിടിലൻ പ്ലാനുകൾ, അറിയാം

മുന്‍കാല സര്‍വേകളുടെ അടിസ്ഥാനത്തില്‍, ഏറ്റവും പുതിയ പര്യവേഷണ സംഘം വിശദമായ പരിശോധനകളും നേരിട്ടുള്ള സാമ്പിള്‍ ശേഖരണവും നടത്തി. ആ തടത്തില്‍ കടലടിത്തട്ടിലുള്ള വളരെ വലുതും പുതിയതുമായ ഒരു ഹൈഡ്രോതെര്‍മല്‍ മേഖല കൃത്യമായി തിരിച്ചറിഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡ് നിക്ഷേപത്തില്‍ കൂമ്പാര ആകൃതിയിലുള്ള മൂന്ന് വലിയ ധാതു ഘടനകള്‍ ഉള്‍പ്പെടുന്നു.

കപ്പലിലെ ലബോറട്ടറിയില്‍ നടത്തിയ പ്രാഥമിക വിശകലനത്തില്‍, ഈ ധാതുശേഖരങ്ങള്‍ പ്രധാനമായും സാമ്പത്തിക പ്രാധാന്യമുള്ള ധാതുക്കളായ ചാല്‍ക്കോപൈറൈറ്റ്, പൈറൈറ്റ്, സ്ഫാലറൈറ്റ് എന്നിവയാല്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തി. ചില സാമ്പിളുകളില്‍ 15.4 പിപിഎം (ഒരു ടണ്‍ അയിരില്‍ 15.4 ഗ്രാം എന്നതിന് തുല്യം) വരെ സ്വര്‍ണവും, 1,271 പിപിഎം (ഒരു ടണ്ണില്‍ 1,271 ഗ്രാം) വരെ വെള്ളിയും അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.

കരയിലെ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇവയുടെ ശരാശരി സാന്ദ്രതയും വളരെ കൂടുതലായിരുന്നു. ഈ പ്രദേശത്തെ പോളിമെറ്റാലിക് സള്‍ഫൈഡ് വിഭവങ്ങള്‍ ലോകോത്തര നിലവാരമുള്ള കടലടിത്തട്ട് നിക്ഷേപത്തിന് തുല്യമായേക്കാമെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ നിക്ഷേപം കണ്ടെത്തിയ 'ബാക്ക്-ആര്‍ക്ക് ബേസിന്‍' യൂറേഷ്യന്‍ പ്ലേറ്റും ഫിലിപ്പൈന്‍ സീ പ്ലേറ്റും തമ്മിലുള്ള അതിര്‍ത്തിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നു; സ്വിച്ച് ഇട്ടത് പോലെ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നു; സ്വിച്ച് ഇട്ടത് പോലെ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് മന്ത്രി

ഇവിടെ ടെക്‌റ്റോണിക് പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. കടലടിത്തട്ടിലെ വിള്ളലുകളിലൂടെ താഴേക്ക് ഇറങ്ങുന്ന സമുദ്രജലം, താഴെയുള്ള മാഗ്മയാല്‍ ചൂടാക്കപ്പെടുകയും തുടര്‍ന്ന് പലതരം ഭൗതിക-രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. ഇതിലൂടെ ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുള്ള ഹൈഡ്രോതെര്‍മല്‍ ദ്രാവകങ്ങള്‍, ഭൂവല്‍ക്കത്തിനുള്ളിലെ ആഴങ്ങളില്‍ നിന്ന് ധാതുക്കളെ വേര്‍തിരിച്ചെടുത്ത് കേന്ദ്രീകരിക്കുന്നു.

ചൂടുള്ള ദ്രാവകങ്ങള്‍ മുകളിലേക്ക് ഉയര്‍ന്ന് തണുത്ത സമുദ്രജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, അതില്‍ ലയിച്ചുചേര്‍ന്ന ലോഹങ്ങള്‍ സമുദ്രജലത്തിലെ സള്‍ഫറുമായി പ്രതിപ്രവര്‍ത്തിച്ച് ഖരരൂപത്തിലുള്ള സള്‍ഫൈഡുകളായി മാറുന്നു. ഇവ ക്രമേണ അടിഞ്ഞുകൂടി കടലടിത്തട്ടിലെ ധാതു നിക്ഷേപങ്ങളായിത്തീരുന്നു. ഈ ഹൈഡ്രോതെര്‍മല്‍ മേഖലയില്‍ ചെമ്മീന്‍, ഞണ്ട്, കക്കവര്‍ഗ്ഗ ജീവികള്‍, കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കുന്ന ജീവികള്‍ എന്നിവയുള്‍പ്പെടെയുള്ള സജീവമായ ജീവജാലങ്ങളുടെ സാന്നിധ്യവും ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്.

അങ്ങേയറ്റം കഠിനമായ ആഴക്കടല്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ജൈവ സമൂഹങ്ങള്‍, അത്തരം സാഹചര്യങ്ങളിലെ ജീവപ്രക്രിയകളെക്കുറിച്ച് പഠിക്കുന്നതിന് വലിയ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണെന്ന് സിംഗ്ഹുവ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ എന്‍ജിനീയറിംഗിന്റെ ഡെപ്യൂട്ടി ഡീന്‍ ആയ സോങ് ഷിജി പറഞ്ഞു.

സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയവയുടെ ഉയര്‍ന്ന സാന്നിധ്യം ഈ നിക്ഷേപങ്ങളില്‍ ഉണ്ടെങ്കിലും, ആഴക്കടലിലെ ഉയര്‍ന്ന മര്‍ദ്ദം, സങ്കീര്‍ണ്ണമായ ഭൗമശാസ്ത്രപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം ഇത്തരത്തിലുള്ള സജീവമായ ഹൈഡ്രോതെലൃാമഹ നിക്ഷേപങ്ങള്‍ ഖനനത്തിന് നിലവില്‍ അനുയോജ്യമല്ലെന്നാണ് റിപ്പോര്‍ട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+