Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെയൊരു നുണയനെ മുൻപ് കണ്ടിട്ടില്ല'; കെജ്രിവാളിനെതിരെ അമിത് ഷാ, അന്തിമ പ്രകടന പത്രിക പുറത്തുവിട്ടു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രികയായ സങ്കൽപ് പത്രയുടെ അവസാനഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച അദ്ദേഹം ബിജെപി പ്രകടനപത്രിക വ്യാജ വാഗ്‌ദാനങ്ങൾ അല്ലെന്നും ഉറപ്പായും ചെയ്‌തു തീർക്കേണ്ടവയുടെ പട്ടികയാണെന്നും ചൂണ്ടിക്കാട്ടി.

ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക വിശ്വാസത്തിന്റെ കാര്യമാണെന്നും പൊള്ളയായ വാഗ്‌ദാനങ്ങളല്ലെന്നും പ്രകടനപത്രികയുടെ വിശ്വാസ്യതയ്ക്ക് ഊന്നൽ നൽകി കൊണ്ട് അമിത് ഷാ പറഞ്ഞു. 1.08 ലക്ഷം വ്യക്തികളിൽ നിന്നും 62,000 ഗ്രൂപ്പുകളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും ഇത് ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അമിത് ഷാ വ്യക്തമാക്കി.

arvindkejriawalamitshah

തിരഞ്ഞെടുപ്പ് വേളയിൽ തെറ്റായ വാഗ്‌ദാനങ്ങൾ നൽകി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് എഎപിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഡൽഹി സർക്കാർ ചെയ്യുന്നതെന്ന് അമിത് ഷാ വിമർശിച്ചു. മന്ത്രിമാർക്ക് ഔദ്യോഗിക ബംഗ്ലാവുകൾ നൽകില്ലെന്ന കെജ്രിവാളിന്റെ നേരത്തെയുള്ള പ്രഖ്യാപനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. അവർ ആഡംബര വീടുകളിലാണ് താമസിക്കുന്നതെന്നായിരുന്നു ഷായുടെ ആരോപണം.

യമുന ശുചീകരണം, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കൽ, ഡൽഹിയെ മാലിന്യമുക്തമാക്കൽ തുടങ്ങിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിന് കെജ്രിവാളിനെതിരെ അമിത് ഷാ ആഞ്ഞടിച്ചു. പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികളൊന്നും നഗരത്തിൽ നിർത്തലാക്കില്ലെന്നും ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ബിജെപി വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും അമിത് ഷാ ആവർത്തിച്ചു.

ഡൽഹി ജൽ ബോർഡ് അഴിമതി, റേഷൻ വിതരണ അഴിമതി, ഡിടിസി അഴിമതി, സിസിടിവി ഇൻസ്‌റ്റലേഷൻ അഴിമതി, മെഡിക്കൽ ടെസ്‌റ്റ് അഴിമതി എന്നിങ്ങനെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷാ കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചത്. ഡൽഹിയിൽ സർക്കാർ സ്‌കൂളുകളിലെ മോശം സാഹചര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ബിജെപി പ്രകടന പത്രിക

നിർണായക വാഗ്‌ദാനങ്ങളാണ് അമിത് ഷാ പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് മുൻപിലേക്ക് വച്ചിരിക്കുന്നത്. തലസ്ഥാനത്ത് അഴിമതി രഹിത ഭരണം ഉറപ്പാക്കും, 1700-ലധികം അനധികൃത കോളനികളുടെ ക്രമപ്പെടുത്തൽ, സീൽ ചെയ്‌ത 1300 കടകൾ ജുഡീഷ്യൽ അതോറിറ്റി മുഖേന വീണ്ടും തുറക്കൽ, പാട്ടത്തിനെടുത്ത വസ്‌തുവകകളിൽ താമസിക്കുന്ന പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ഉടമസ്ഥാവകാശം നൽകും തുടങ്ങിയ വാഗ്‌ദാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വികസനത്തിനും സുതാര്യതയ്ക്കും മുൻഗണന നൽകുന്ന ഒരു സർക്കാരിനെ തിരഞ്ഞെടുക്കാൻ ആഭ്യന്തരമന്ത്രി വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഡൽഹിയുടെ ശോഭനവും അഴിമതി രഹിതവുമായ ഭാവി അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+