കര്‍ണാടക നിയമസഭ ഇത്തവണ കോടിപതികളുടെ സഭ
ഇത്തവണത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് സംഭവബഹുലമായിരുന്നു. ഏതായാലും കര്‍ണാടകയ്ക്ക് ഇത്തവണ കിട്ടിയത് കോടീശ്വരന്മാരായ സഭാംഗങ്ങളെയാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട 221 നിയമസഭാംഗങ്ങളിൽ 215 പേരും കോടിപതികളെന്നാണ് റിപ്പോര്‍ട്ട്.ആകെ വിജയിച്ചവരുടെ 97 ശതമാനം വരുമിത്.'കർണാടക ഇലക്ഷൻ വാച്ച് ആൻറ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’(എ.ഡി.ആർ) എന്ന സംഘത്തിെൻറ റിപ്പോര്‍ട്ട് പ്രകാരമാണിത്.
തെരഞ്ഞെടുക്കപ്പെട്ട മൊത്തം സ്ഥാനാർഥികളുടെ ശരാശരി സ്വത്ത് 35 കോടി. 2013ലെ എംഎൽഎമാരുടെ ശരാശരി സ്വത്തിനെ അപേക്ഷിച്ച് 11 കോടി രൂപയോളം കൂടുതലാണിത്.സമ്പന്നരുടെ പട്ടികയിൽ കോൺഗ്രസ് ആണ് ഒന്നാമത്.അതിസമ്പന്നരായ 10 നിയമസഭാ സാമാജികരിൽ ഏഴു പേരും കോൺഗ്രസുകാരാണ്.സമ്പന്നരിൽ രണ്ടാം സ്ഥാനം ബി.ജെ.പിക്കാണ്. വിജയിച്ച 98 ശതമാനം ബി.ജെ.പി സ്ഥാനാർഥികളും കോടീശ്വരൻമാരാരാണ്.95% കോടീശ്വരന്മാരുമായി ജെഡിഎസ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

Recommended Video

ഹൊസക്കോട്ട് മണ്ഡലത്തിൽ നിന്നു വിജയിച്ച 1,015 കോടി രൂപയുടെ സ്വത്തുള്ള എൻ. നാഗരാജുവാണ്(കോൺഗ്രസ്) 2018 കർണാടക നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗം.അതുപോലെ നിയമസഭാംഗങ്ങളിൽ 35ശതമാനം പേരും ക്രിമിനൽ കേസുകൾ അഭിമുഖീകരിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി അംഗങ്ങളിൽ 41 ശതമാനം പേരും കോൺഗ്രസ്-ജെ.ഡി.എസ് അംഗങ്ങളിൽ 30 ശതമാനം പേരും ക്രിമിനൽ കേസുള്ളവരാണ്.












Click it and Unblock the Notifications