മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു
ഡൽഹി: മണിപ്പൂർ സംഭവത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. സഭാ നടപടികളെല്ലാം നിർത്തിവെച്ച് മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.
ഇന്നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. രാവിലെ തന്നെ സഭ നടപടികളുമായി മുന്നോട്ട് പോകാൻ ഭരണപക്ഷം നടപടി തുടങ്ങി. സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ അവതരിപ്പിക്കാൻ മന്ത്രി അനുരാഗ് താക്കൂർ ഒരുങ്ങിയതോടെ 'മണിപ്പൂർ' എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിഷേധം ഉയർത്തുകയായിരുന്നു. എന്നാൽ മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചതാണെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

ലോക്സഭ ഉപനേതാവ് കൂടിയായ മന്ത്രി രാജ്നാഥ് സിംഗും ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. ചർച്ച നടത്താനുള്ള സമയം സ്പീക്കർ അറിയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ വിഷയത്തിൽ വിശദമായ മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ എംപിമാർ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെയാണ് സഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചത്.
രാജ്യസഭയിലും പ്രതിഷേധം കനത്തതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി രാജ്യസഭ ചെയർപേഴ്സൺ ജഗ്ദീപ് ദൻകർ അറിയിക്കുകയായിരുന്നു. അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ ഉപനേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ രൂക്ഷമായി പ്രതികരിച്ചു. മണിപ്പൂർ കത്തുമ്പോൾ മോദി പ്രസ്താവന ഇറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'മണിപ്പൂർ കത്തുകയാണ്, സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു, അവരെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നു, പ്രധാനമന്ത്രി പക്ഷേ ഇപ്പോഴും പ്രതികരിക്കാതെ പുറത്ത് പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുകയാണ്', ഖാർഗെ പറഞ്ഞു. മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്നതിനിടെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു. 'മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ്. ദേഷ്യത്തിലും സങ്കടത്തിലും എന്റെ ഹൃദയം നിറയുകയാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു',എന്നായിരുന്നു മോദിയുടെ വാക്കുകൾ. മണിപ്പൂർ സംഘർഷത്തിൽ ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications