Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങൾ ഇന്ത്യൻ സൈന്യമാണ്, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്; ആശ്വാസമായി ഇന്ത്യൻ സൈന്യം

ഡൽഹി: ജമ്മുകശ്മീരിലെ പഹൽ​ഗാവിലെ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. വിനോദസഞ്ചാരികൾക്ക് നേരെയായിരുന്നു ആക്രമണം.
പഹൽ​ഗാവിൽ നിന്നുമുള്ള നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. വിവാഹ ജീവിതത്തിലേക്ക് കടന്ന് ദിവസങ്ങൾക്കുള്ളിൽ ഭർത്താവ് കൺമുന്നിൽ പിടിഞ്ഞുവീഴുന്നത് കാണേണ്ടി വന്ന ഭാര്യ, കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കെ വെടിയുണ്ട തറച്ച് മരിച്ചുവീണവർ, എങ്ങും ഉള്ളുലയ്ക്കുന്ന കാഴ്ചകൾ‌.

ഇപ്പോൾ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലെ കരളലിയക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. തങ്ങളെ രക്ഷിക്കാൻ എത്തിയ സൈന്യത്തെ കണ്ട് ഭീകരരാണെന്ന് തെറ്റിദ്ധരിച്ച് നിലവിളിക്കുന്ന സഞ്ചാരികളും അവരെ ആശ്വപ്പിക്കുന്ന സൈന്യത്തെയും വീഡിയോയിൽ കാണാം.

pahalgam kashmir

ഭീകരാക്രമണത്തിന് സാക്ഷിയാവേണ്ടി വന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പെട്ടെന്ന് സൈന്യത്തെ കണ്ടപ്പോൾ നിലവിളച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ സൈന്യം ഇവരെ സമാധാനിപ്പിക്കുന്നു. തങ്ങൾ ഇന്ത്യൻ സൈന്യമാണെന്നും നിങ്ങളെ സംരക്ഷിക്കാൻ എത്തിയതാണെന്നും പറഞ്ഞ് ഇവരെ ശാന്തമാക്കുന്നു.

സൈന്യത്തെ കണ്ട് ഭീകരരാണെന്ന് കരുതിയ ഒരു പൊട്ടിക്കരഞ്ഞ് കൂപ്പുകൈകളോട് ദയവായി എന്റെ കുട്ടിയെ ഉപദ്രവിക്കരുത് എന്ന് അപേക്ഷിക്കുന്നത് കാണാം, പേടിച്ച് വിറച്ച സംഘത്തെ പട്ടാളക്കാർ വേ​ഗത്തിൽ സമാധാനിപ്പിച്ചു. ഞങ്ങൾ ഇന്ത്യൻ സൈന്യമാണ്. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. എന്ന് സൈന്യം പറയുന്നത്,കേൾക്കാം.... കുട്ടി പപ്പാ പപ്പാ എന്ന് വിളിച്ച് കരയുന്നത് കാണാം.

ഭീകരാക്രമണത്തിനിടെ ഭർത്താവിൻ്റെ മരണം യുവതി കണ്ടതാകാമെന്നാണ് കരുതുന്നത്. ആഘാതത്തിൽ നിന്നും ആഘാതത്തിൽ നിന്നും ബോധരഹിതയായി തോന്നുന്നതിനുമുമ്പ് അവൾ സങ്കടത്തിൽ നിലവിളിക്കുന്നത് തുടരുന്നു. സൈനികർ സ്ത്രീയെ സഹായിക്കുകയും ഭീകരാക്രമണത്തിനിടെ ഭർത്താവിന്റെ മരണം നേരിൽ കണ്ട യുവതിയാവാം ഇതെന്നാണ് വിലയിരുത്തുന്നത്. ആ ആഘാത്തിലായിരിക്കും അവരെന്നും കരുതുന്നു. സൈനികർ ആ സ്ത്രീയെ സഹായിക്കുകയും രക്ഷപ്പെട്ട മറ്റുള്ളവർക്ക് വെള്ളവും സഹായവും നൽകുകയും ചെയ്യുന്നു.

യു എ ഇ, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിദേശ പൗരന്മാരും രണ്ട് സ്വദേശികളും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
നിരോധിത പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അതേ സമയം ഭീകരതക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് വിവിധ ലോക രാജ്യങ്ങൾ പിന്തുണ അറിയിച്ചു. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു. തീവ്രവാദത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഒപ്പമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർ‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് ഇന്ത്യ സൗദി ഉച്ചകോടി തുടങ്ങിയത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ ചർച്ച ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയിൽ നിന്നും ബുധനാഴ്ച രാവിലെ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. വി​ദേശ കാര്യ സെക്രട്ടറി വിക്രം മിശ്രയും .ോ​ഗത്തിൽ പങ്കെടുത്തതായാണ് വിവരം. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+