അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു; പാകിസ്താന് ചുട്ട മറുപടി, അമ്പരന്ന് റഷ്യ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍
ദില്ലി: പാകിസ്താന്റെ പ്രകോപനത്തില്‍ ഇന്ത്യയുടെ അപ്രതീക്ഷിത മറുപടി. ഷാങ്ഹായ് കോ ഓപറേഷന് ഓര്‍ഗനൈസേഷന്റെ (എസ്സിഒ) യോഗത്തിലാണ് സംഭവം. ഇന്ത്യയുടെ നീക്കം അംഗ രാജ്യങ്ങളെ ശരിക്കും ഞെട്ടിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത യോഗത്തിലാണ് സംഭവം.
പാകിസ്താന്റെ പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ് യോഗത്തില്‍ ഉപയോഗിച്ചതാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ച് അജിത് ഡോവല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

സംഭവിച്ചത് ഇതാണ്
എസ്സിഒ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗമായിരുന്നു വേദി. മേഖലയുടെ സുരക്ഷയായിരുന്നു അജണ്ട. റഷ്യയാണ് അധ്യക്ഷത വഹിച്ചിരുന്നത്. യോഗത്തില്‍ ചട്ട വിരുദ്ധമായി പാകിസ്താന് അവരുടെ പുതിയ ഭൂപടം ഉപയോഗിക്കുകയായിരുന്നു. ഈ ഭൂപടം ഇന്ത്യയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ല.

അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു
അധ്യക്ഷത വഹിച്ചിരുന്ന റഷ്യന്‍ പ്രതിനിധിയുമായി സംസാരിച്ച ശേഷം ഇന്ത്യന്‍ പ്രതിനിധിയായിരുന്ന അജിത് ഡോവല്‍ ഇറങ്ങിപ്പോരുകയായിരുന്നു. വെര്‍ച്വല്‍ മീറ്റിങ് ആണ് നടന്നത്. പാകിസ്താന്റെ പ്രകോപനമാണ് എല്ലാത്തിനും കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യയുടെ പ്രതികരണം
പാകിസ്താന്റെ നടപടി പ്രകോപനപരമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്റെ പുതിയ ഭൂപടം റഷ്യ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം റഷ്യന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോലായ് പത്രുഷേവ് വിശദീകരിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഭൂപടത്തിലെ വിവാദം
കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് പാകിസ്താന് പുതിയ ഭൂപടം പുറത്തിറക്കിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഗുജറാത്തിന്റെ ചില ഭാഗങ്ങളും പാകിസ്താന്റേതാണെന്ന് അവകാശപ്പെടുന്നതാണ് ഭൂപടം. കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന്റെ ആദ്യ വാര്‍ഷികത്തലേന്ന് ആണ് പാകിസ്താന് പുതിയ ഭൂപടം ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.

പങ്കെടുത്തവര്‍
എസ്സിഒയില് എട്ട് രാജ്യങ്ങളാണ് അംഗങ്ങള്‍. ചൈന, ഇന്ത്യ, കസാകിസ്താന്‍, കിര്ഗിസ്താന്, റഷ്യ, പാകിസ്താന്, താജികിസ്താന്‍, ഉസ്ബെക്കിസ്താന്. ഇന്ത്യയുടെയും ചൈനയുടെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തതാണ് ഇത്തവണ റഷ്യയില്‍ നടക്കുന്ന ഈ സമ്മേളനം ഏറെ ചര്‍ച്ചയാക്കിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications