നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിനന്ദിച്ച് മോദി; 'ഹരിയാനയില്‍ ചരിത്ര വിജയം'
ന്യൂഡല്‍ഹി: ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ബിജെപി ചരിത്രവിജയം നേടിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റ് നേടി വീണ്ടും അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഈ മഹത്തായ വിജയത്തിനായി അക്ഷീണം, പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളെ പരമാവധി സേവിക്കുക മാത്രമല്ല ഞങ്ങളുടെ വികസന അജണ്ട അവരിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് കാരണം. ഹരിയാനയില്‍ ബിജെപിക്ക് ചരിത്രവിജയം ലഭിച്ചു,' അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒരിക്കല്‍ കൂടി വ്യക്തമായ ഭൂരിപക്ഷം നല്‍കിയതിന് ഹരിയാനയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്നും ഹരിയാനയിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലത്തിലും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വിജയം നേടിയ നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിനന്ദിച്ചെങ്കിലും സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അദ്ദേഹം തഴഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിലെ ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന പോളിംഗാണ് താഴ്വരയില് രേഖപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം പ്രകടമാക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു. ബിജെപി 2014ല്‍ നേടിയതിനേക്കാള്‍ നാല് സീറ്റുകള്‍ കൂടുതലായി നേടി.

അതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ബിജെപിക്ക് ളുടെ വോട്ട് ചെയ്യുകയും ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്ത എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ജമ്മു കശ്മീരിന്റെ ക്ഷേമത്തിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്സിറ്റ് പോളുകളില്‍ എല്ലാം കോണ്‍ഗ്രസ് ശരാശരി 55 സീറ്റെങ്കിലും വിജയിച്ച് 10 വര്‍ഷത്തിന് ശേഷം ഹരിയാനയില്‍ അധികാരം പിടിക്കും എന്നായിരുന്നു പ്രവചിച്ചിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലും ഈ ട്രെന്‍ഡായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി.
എംഎസ്പി, അഗ്നിവീര്‍ പദ്ധതി, ഗുസ്തിക്കാരുടെ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ഷകര്‍, യുവാക്കള്‍, കായികതാരങ്ങള്‍ എന്നിവര്‍ക്കിടയില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കിലും അത് മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications