ബലാത്സംഗക്കേസ് പിൻവലിക്കാൻ തയ്യാറായില്ല, ഗർഭിണിയായ പെൺകുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു!!!
പുതാന്‍ എന്ന യുവാവ് പെണ്‍കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചത്.
കാണ്‍പൂര്‍: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു.ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. പുതാന്‍ എന്ന യുവാവ് പെണ്‍കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചത്.
ഒരു വര്‍ഷം മുമ്പ് പുതാന്റെ സഹോദരന്റെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയിരുന്നു. ഈ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ്.
ഒരു വര്‍ഷം മുമ്പാണ് പുതാന്റെ സഹോദരന്റെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കെിരെ പരാതി നല്‍കിയിരുന്നു. കേസ് അന്വേഷിച്ച് പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിയ്ക്കുകയാണ്.
പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ്പുതാന്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു.
കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇവരെ വടി എടുത്ത് അടിയ്ക്കാന്‍ തുടങ്ങി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന സൂചി കൊണ്ട് കണ്ണ് കുത്തിപ്പൊട്ടിയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി. അപ്പോഴേത്തും പുതന്‍ രക്ഷപ്പെട്ടിരുന്നു.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കാണ്‍പൂരിലെ എല്‍എല്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. യുവതിയുടെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.