15കാരനെ തീകൊളുത്തിയെന്ന് ആരോപണം: സംഭവം ഉത്തര്‍പ്രദേശില്‍; നിഷേധിച്ച് പൊലീസ്
ലഖ്നൗ: ഹിന്ദു അനുകൂല മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലുിം തീകൊളുത്തിയതായി ആരോപണം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം. ജയ് ശ്രീ റാം ചൊല്ലാന്‍ വിസമ്മതിച്ച തന്നെ നാല് പേര് തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതായി പതിനഞ്ചുകാരന് പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.
അതേസമയം, കുട്ടി സ്വയം തീകൊളുത്തിയതായും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ചന്ദൗലിയിലെ പോലീസ് അവകാശപ്പെടുന്നുണ്ട്. 45 ശതമാനം മാത്രമാണ് പൊള്ളലേറ്റതെന്നും, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചന്ദൗലി പോലീസ് സൂപ്രണ്ട് കുമാര്‍ സിംഗിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടി പലരോടും പല കാര്യങ്ങളാണ് പറയുന്നത്. അതിനാല്‍ ഇത് സംശയകരമാണെന്നും പോലീസ് പറയുന്നു.

കുട്ടി ആരുടെയോ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ പറയുന്നത്. അവന് പരാമര്‍ശിച്ച സ്ഥലങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിക്കുകയും പ്രസ്തുുത സ്ഥലങ്ങളില്‍ കുട്ടി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തുു. കുട്ടി സ്വയം തീകൊളുത്തിയതായി സാക്ഷികള്‍ കണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത നിരവധി സംഭവങ്ങളാണ് രാജ്യത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂണില്‍ ഇതേ സംഭവത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മുസ്ലീം യുവാവ് കൊല്ലപ്പെട്ടിരുന്നു. യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീരാം വിളിക്കണമെന്ന് ആക്രോശിച്ച ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 2018-ല്‍ വര്‍ധിച്ചതായി യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരമായ പ്രേരണയുള്ള കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപങ്ങള്‍, വിവേചനം, നശീകരണം, വ്യക്തികളുടെ മതവിശ്വാസങ്ങള്‍ നടപ്പാക്കാനുള്ള അവകാശത്തെ നിയന്ത്രിക്കുന്ന നടപടികള്‍ എന്നിവയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും, റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരസിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications