കോടതി വിധി അംഗീകരിക്കില്ല; തമിഴ്നാട്ടിലെ റൂട്ട് മാര്‍ച്ച് ഉപേക്ഷിച്ച് ആര്‍എസ്എസ്
ചെന്നൈ: തമിഴ്നാട്ടില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ചില്‍ നിന്ന് പിന്‍വാങ്ങി ആര് എസ് എസ്. നിയന്ത്രണങ്ങളോട് റൂട്ട് മാര്‍ച്ച് നടത്താം എന്ന് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ആര് എസ് എസിന്റെ തീരുമാനം. മൈതാനമോ സ്റ്റേഡിയമോ പോലുള്ള കോമ്പൗണ്ടഡ് പരിസരത്ത് മാത്രം റൂട്ട് മാര്‍ച്ച് നടത്താമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
റൂട്ട് മാര്‍ച്ച് നാളെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ആണ് റൂട്ട് മാര്‍ച്ച് നടത്തേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല എന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും ആര് എസ് എസ് പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച തമിഴ്നാട്ടില്‍ ഉടനീളം 44 സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്താനാണ് ഹൈക്കോടതി ആര് എസ് എസിന് ഉപാധികളോടെ അനുമതി നല്‍കിയത്.

'കശ്മീര്‍, പശ്ചിമ ബംഗാള്‍, കേരളം, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തുറന്ന സ്ഥലത്താണ് റൂട്ട് മാര്‍ച്ചുകള്‍ നടക്കുന്നത്. നവംബര്‍ 6 ന് ഞങ്ങള്‍ തമിഴ്നാട് റൂട്ട് മാര്‍ച്ചുകള്‍ നടത്തുന്നില്ല. ഞങ്ങള്‍ അപ്പീല്‍ നല്‍കും,' ആര് എസ് എസ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ മാര്‍ച്ചിന് ഡി എം കെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ആര് എസ് എസ് ആവശ്യപ്പെട്ട 50 സ്ഥലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നല്‍കിയത്. ആര് എസ് എസ് മാര്‍ച്ച് സമാധാനപരമായി നടത്തണം എന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവയുള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ മാര്‍ച്ചിന് കോടതി അനുമതി നിഷേധിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിന് കോടതി അനുമതി നല്‍കിയിട്ടും തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പ്രാദേശിക ക്രമസമാധാന സാഹചര്യങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം അനുമതി നല്‍കേണ്ടത് എന്ന് ഡി ജി പി, പൊലീസ് സൂപ്രണ്ടുമാര്‍ക്കും പൊലീസ് കമ്മീഷണര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.

ദീപാവലിക്ക് ഒരു ദിവസം മുമ്പ് കോയമ്പത്തൂരില്‍ നടന്ന കാര്‍ സ്ഫോടനത്തില്‍ ജമീഷ മുബിന് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. വന്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ മുബിന് പദ്ധതിയുണ്ടെന്ന ആശങ്കയ്ക്കിടെ ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications