കൊവിഷീൽഡ് സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതും: വളന്റിയറുടെ വാദം തള്ളി സിറം ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ: കൊവിഡ് വാക്സിൻ കുത്തിവെച്ചയാൾക്ക് ശാരീരിര അസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യയിൽ പരീക്ഷണം നടന്നുവരുന്ന കൊവിഡ് വാക്സിൻ അസ്ട്രേസെനേക്കക്ക് പാർശ്വഫലങ്ങളില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വാക്സിൻ സംബന്ധിച്ച് സംശയങ്ങളും ആശങ്കകളും നിലനിൽക്കുമ്പോഴാണ് കമ്പനി സംഭവത്തിൽ വിശദീകരണം നൽകുന്നത്. മരുന്ന് പരീക്ഷിച്ച വളയന്റിയർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് വാക്സിൻ കുത്തിവെപ്പ് എടുത്തതുകൊണ്ടല്ലെന്നും കമ്പനി വ്യക്തമാക്കി.
"കോവിഷീൽഡ് വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുമാണ്. വളരെ നിർഭാഗ്യകരമാണെങ്കിലും ചെന്നൈ സന്നദ്ധപ്രവർത്തകനുമായുള്ള സംഭവം ഒരു തരത്തിലും വാക്സിൻ ഉപയോഗിച്ചത് മൂലമല്ല, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്നദ്ധപ്രവർത്തകന്റെ ആരോഗ്യസ്ഥിതിയോട് അനുഭാവം പുലർത്തുന്നതായും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.

"എന്നിരുന്നാലും, ആവശ്യമായ എല്ലാ നിയന്ത്രണ, ധാർമ്മിക പ്രക്രിയകളും മാർഗ്ഗനിർദ്ദേശങ്ങളും ജാഗ്രതയോടെയും കർശനമായും പാലിച്ചുവെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡിഎസ്എംബി, എത്തിക്സ് കമ്മിറ്റി എന്നിവ സ്വതന്ത്രമായി അന്വേഷിക്കുമെന്നും "പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.
കൊറോണ വൈറസ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുത്ത ചെന്നൈ ആസ്ഥാനമായുള്ള ഒരു സന്നദ്ധപ്രവർത്തകന് കുത്തിവെയ്പെടുത്തതോടെയാണ് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായതെന്ന് ആരോപിച്ച് എസ്‌ഐഐ, അസ്ട്രാസെനേക തുടങ്ങിയവർക്കെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തുത്. ഇയാളുടെ അവകാശവാദത്തെക്കുറിച്ച് ഡ്രഗ്സ് കൺട്രോളർ ജനറലും എത്തിക്സ് കമ്മറ്റിയും അന്വേഷിക്കുന്നു.












Click it and Unblock the Notifications