Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതികാര നടപടി:ആര്‍എസ്എസിനും ബിജെപിക്കുമെതിരെ തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ'

ദില്ലി: കൊവിഡ്-19 പ്രതിസന്ധിക്കിടയിലും രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്കെതിരെ കേന്ദ്രവും പൊലീസും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥി നേതാക്കള്‍ രംഗത്ത്. സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ ഇവര്‍ രംഗത്തെത്തിയത്.

Recommended Video

cmsvideo
    Student Leaders Accuse Centre Of 'Vendetta Politics' against CAA protesters | Oneindia Malayalam

    ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍, ജിഗ്നേഷ് മേവാനി, ഐസ പ്രസിഡണ്ട് എന്‍ ബാലാജി, ജാമിയ മിലിയ വിദ്യാര്‍ത്ഥി ആയിഷ റെന്ന, ഉമര്‍ ഖാലിദ്, ഫവാസ് ഷാഹെന്‍, ഉമര്‍ ഫാറുഖ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

    അറസ്റ്റ്

    അറസ്റ്റ്

    പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന കലാപത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ജാമിയ മിലിയ, ജെഎന്‍യു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാറും ഉമര്‍ ഖാലിദും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

    തെരഞ്ഞുപിടിച്ച് അക്രമം

    തെരഞ്ഞുപിടിച്ച് അക്രമം

    ലോക്ക്ഡൗണിന്റെ സാഹചര്യം മുതലെടുത്ത് പൊലീസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരെ അറസ്റ്റ് ചെയ്യുകയാണ്. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ റോഡില്‍ ഇറങ്ങുന്നവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. ഈ സമയത്ത് സര്‍ക്കാരിന്റെ കഴിവുകേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

     കേന്ദ്രസര്‍ക്കാര്‍ പ്രതികാരം

    കേന്ദ്രസര്‍ക്കാര്‍ പ്രതികാരം

    സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണിനെ ഉപയോഗിക്കുകയാണെന്നും കനയ്യകുമാര്‍ പറഞ്ഞു.

    ഭയപ്പെടുത്താനുള്ള നീക്കം

    ഭയപ്പെടുത്താനുള്ള നീക്കം

    ഇത് പുറത്തുള്ള വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനുള്ള നീക്കം കൂടിയാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ഞങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ ജയിലിലടച്ചതുപോലെ നിങ്ങളും ജയിലിലേക്ക് വലിച്ചെറിയപ്പെടും എന്ന് വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ ഭയം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണിതെന്നും കനയ്യകുമാര്‍ പറഞ്ഞു.

    ലജ്ജാകരം

    ലജ്ജാകരം

    രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്ന സാഹചര്യത്തിലും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്നത് ലജ്ജാകരമാണെന്നും ഐസ നേതാവ് സായ് ബാലാജി പറഞ്ഞു. ഇതില്‍ നിന്നും വ്യക്തമാക്കുന്നത് കൊവിഡിനെ പ്രതിരോധിക്കലോ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലോ അല്ല സര്‍ക്കാര്‍ ലക്ഷ്യം മറിച്ച് പൗരത്വ പ്രക്ഷോഭകരാണെന്നും ബാലാജി പറഞ്ഞു.

    മറ്റ് വഴികളില്ല

    മറ്റ് വഴികളില്ല

    ജനുവരി 5 ന് ജെഎന്‍യു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോമള്‍ ശര്‍മയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ലോക്ക്ഡൗണ്‍ സമയത്ത് വിദ്യാര്‍ത്ഥികളെ അറസറ്റ് ചെയ്താല്‍ അവര്‍ക്ക് പുറത്ത് പോകാനോ അഭിഭാഷകരെ കണ്ടെത്താനോ കഴിയില്ലെന്ന് പൊലീസിന് അറിയാമെന്നും ബാലാജി ആരോപിച്ചു.

    ഹിന്ദു-മുസ്ലീം പ്രശ്‌നം

    ഹിന്ദു-മുസ്ലീം പ്രശ്‌നം

    ഹിന്ദു-മുസ്ലീം പ്രശ്‌നം ഉയര്‍ത്തികാട്ടി മാധ്യമങ്ങളെ കൊവിഡ് പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഗതി മാറ്റാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കപില്‍ മിശ്രക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നിലെ രാഷ്ട്രീയ സമ്മര്‍ദമെന്താണെന്നും ഉമര്‍ ഖാലിദ് ചോദിക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+